മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി കണ്ടെത്തി. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇർഷാദിനെ 2020 ജൂൺ 11 നാണ് കാണാതായത്. കുറച്ചു ദിവസം കഴിഞ്ഞിട്ടും ഇർഷാദിനെ കാണാത്തതിനെ തുടർന്ന് ഇർഷാദിനെ കാണാനില്ലെന്ന പരാതിയുമായി ഇർഷാദിന്‍റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി . പൊലീസ് നടത്തിയ അന്വേഷണമാണ് ആറുമാസത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്. ഇർഷാദിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയതായാണ് ലഭിക്കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു.
പ്രതികളും മരിച്ച ഇർഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽഎത്തിയത് എന്നാണ് സൂചന. കൊല്ലപ്പെട്ട ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…