ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ നിവാസിയായ കര്‍ഷകന്‍ തന്റെ ദുരിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാതെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക സമരം നിലനിലക്കുന്ന ഈ സാഹചര്യത്തില്‍ ഇതൊരു വലിയ സംഭവമായി മാധ്യമങ്ങള്‍ സംസാരിച്ചു. 35 വയസ്സുകാരനായ മുനേന്ദ്ര രജ്പുത് എന്ന കര്‍ഷകനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. വൈദ്യുത വിതരണ കമ്പനിക്കാര്‍ തന്നെ വല്ലാതെ ഉപദ്രവിക്കുന്നു എന്നായിരുന്നു കര്‍ഷകന്റെ പ്രധാന ആരോപണം. തന്റെ മരണശേഷം തന്റെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീര്‍ക്കണമെന്നും കൂടെ തന്റെ കത്തില്‍ ആവശ്യപ്പെട്ട്, പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.
കോവിഡ് കാലഘട്ടത്തില്‍ ജോലിയുമില്ലാതെ ദുരിതത്തില്‍ വീട്ടില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ 87000 രൂപ വൈദ്യുതി കുടിശ്ശി വന്നതാണ് യുവവിന്റെ ജീവിതം നഷ്ടമാക്കിയത്. തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്ര കര്‍ഷകന്റെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടി. അതോടെ മുനേന്ദ്ര പ്രതിസന്ധിയിലുമായി. വന്‍കിട മുതലാളിമാരും രാഷ്ട്രീയക്കാരും വന്‍തുകകള്‍ അഴിമതി നടത്തുകയും സര്‍ക്കാര്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവനെ എല്ലാ നിയമ പ്രകാരവും ഉപദ്രവിക്കുന്നു എന്നാണ് യുവാവ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…