ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ നിവാസിയായ കര്‍ഷകന്‍ തന്റെ ദുരിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാതെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക സമരം നിലനിലക്കുന്ന ഈ സാഹചര്യത്തില്‍ ഇതൊരു വലിയ സംഭവമായി മാധ്യമങ്ങള്‍ സംസാരിച്ചു. 35 വയസ്സുകാരനായ മുനേന്ദ്ര രജ്പുത് എന്ന കര്‍ഷകനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. വൈദ്യുത വിതരണ കമ്പനിക്കാര്‍ തന്നെ വല്ലാതെ ഉപദ്രവിക്കുന്നു എന്നായിരുന്നു കര്‍ഷകന്റെ പ്രധാന ആരോപണം. തന്റെ മരണശേഷം തന്റെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീര്‍ക്കണമെന്നും കൂടെ തന്റെ കത്തില്‍ ആവശ്യപ്പെട്ട്, പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.
കോവിഡ് കാലഘട്ടത്തില്‍ ജോലിയുമില്ലാതെ ദുരിതത്തില്‍ വീട്ടില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ 87000 രൂപ വൈദ്യുതി കുടിശ്ശി വന്നതാണ് യുവവിന്റെ ജീവിതം നഷ്ടമാക്കിയത്. തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്ര കര്‍ഷകന്റെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടി. അതോടെ മുനേന്ദ്ര പ്രതിസന്ധിയിലുമായി. വന്‍കിട മുതലാളിമാരും രാഷ്ട്രീയക്കാരും വന്‍തുകകള്‍ അഴിമതി നടത്തുകയും സര്‍ക്കാര്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവനെ എല്ലാ നിയമ പ്രകാരവും ഉപദ്രവിക്കുന്നു എന്നാണ് യുവാവ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
സംഗീതലോകത്തിന്റെ ഇതിഹാസം, സംഗീത മാന്ത്രികൻ ഇളയരാജയുടെ LIVE IN CONCERT 2026 ജൂൺ 26-ന് ഡബ്ലിനിൽ അരങ്ങേറും. ഇന്ത്യൻ ചലച്ചിത്ര…
ജീവനക്കാർക്ക് കൂടുതൽ തൊഴിൽസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പുതിയ റിട്ടയർമെന്റ് ഏജ് റൈറ്റ്സ് ജൂൺ 29 തിങ്കളാഴ്ച മുതൽ…
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് സ്റ്റാർമർ അറിയിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതയും…
ഡോണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA)യുടെ 16-ാമത് ഓണാഘോഷം ആഗസ്റ്റ് 29-ന് ലെറ്റർകെന്നി, ഡോണഗൽ: ഡോണഗലിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും…
ദമ്മാം: സൗദിയിലെ പ്രമുഖ ഗായിക കല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം 'ആംബിവലൻസ്' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി…
ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ മഹാനായകൻ, സംഗീതജ്ഞൻ ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായി ഡബ്ലിനിൽ MAESTRO…