തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടൻ തന്നെ ചോദ്യം ചെയ്യും.
എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ ജിതിനുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മതി തുടർ നടപടികളെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. പ്രതി ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ജിതിനെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇത് തെളിവെടുപ്പിനാണോയെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോൾ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ ഒപ്പം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതിയെ കസ്റ്റിഡിയിൽ ലഭിച്ചിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഈ കാലയളവിൽ പരമാവധി തെളിവ് ശേഖരിക്കുകയെന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…