തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ കോൺഗ്രസ് വനിതാ നേതാവിന്റെ പങ്കും അന്വേഷിക്കുന്നു. പിടിയിലായ പ്രതി ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇവരെ ഉടൻ തന്നെ ചോദ്യം ചെയ്യും.
എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ ജിതിനുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മതി തുടർ നടപടികളെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. പ്രതി ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ജിതിനെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ ഇത് തെളിവെടുപ്പിനാണോയെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോൾ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ ഒപ്പം ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കേസിൽ പ്രതിയെ കസ്റ്റിഡിയിൽ ലഭിച്ചിരിക്കുന്നത് മൂന്ന് ദിവസത്തേക്കാണ്. ഈ കാലയളവിൽ പരമാവധി തെളിവ് ശേഖരിക്കുകയെന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…