Categories: Kerala

കരിപ്പൂര്‍ വിമാനാപകടം: വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്ന് സൂചന

കരിപ്പൂർ വിമാന അപകടത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് വ്യോമയാന രംഗത്തെ വിദഗ്ധർക്ക്. മോശം കാലാവസ്ഥ മുതൽ ടേബിൾ ടോപ്പ് റൺവേ വരെയുള്ള കാരണങ്ങളാണ് പലരും പറയുന്നത്. എന്നാൽ ഏറ്റവും പ്രധാനം അപകടം നടക്കുന്ന സമയം വിമാനത്താവളത്തിലെ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിച്ചിരുന്നില്ല എന്നതാണ്.

കനത്ത മഴയുണ്ടായിരുന്നിട്ടും വിമാനം ഇറങ്ങുന്നതിന് കൃത്യത നൽകുന്ന അപ്രോച്ച് റെഡാർ പ്രവർത്തിപ്പിച്ചില്ല. എയർ ട്രാഫിക് കൺട്രോളാണ് റെഡാർ പ്രവർത്തിപ്പിക്കേണ്ടത്. അപ്രോച്ച് റെഡാർ സംവിധാനം എന്നാൽ വിമാനം ഇറങ്ങുന്നതിന് നൽകുന്ന കമ്പ്യൂട്ടറൈസ് അസിസ്റ്റൻസാണ്.

വിമാനത്തിന്റെ വേഗവും വരവും പരിശോധിച്ച് ആ വിമാനം റൺവെയിൽ എവിടെയാകും ഇറങ്ങുകയെന്ന് കണക്കാക്കി വിവരം നൽകുകയും ആ ലാന്റിങ്ങിൽ പിഴവുണ്ടെങ്കിൽ തിരുത്തി എവിടെ ഇറങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണ് അപ്രോച്ച് റെഡാർ സംവിധാനം. ഇത് നൈറ്റ് ലാന്റിങ് സംവിധാനമായ ക്യാറ്റഗറി ലാന്റിങ് 2 ( CAT 2) വിന്റെ ഭാഗമാണ്.

കനത്ത മഴയുള്ളപ്പോൾ ഈ സംവിധാനം നിർബന്ധമായും പ്രവർത്തിപ്പിക്കേണ്ടതാണ്. ഇന്നലെ കനത്ത മഴയുണ്ടായിരുന്നിട്ടും കരിപ്പൂരിൽ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ല. തുടർന്ന് പ്രോസിഡ്യൂർ ലാൻഡിങ്ങാണ് പൈലറ്റ് നടത്തിയത്. ലാൻഡിങ്ങിനുള്ള സാഹചര്യം സ്വയം വിലയിരുത്തി പൈലറ്റ് വിമാനം ഇറക്കുന്ന രീതിയാണ് പ്രോസിഡ്യൂർ ലാൻഡിങ്.

മഴയും കാറ്റും ഇരുട്ടും കാരണം പ്രോസിഡ്യൂർ ലാൻഡിങ്ങിൽ പാളിച്ചയുണ്ടാകാം. അതാകും ഒരു പക്ഷെ റൺവെ വൺ സീറോയിൽ (1,0) യിൽ പൈലറ്റ് വിമാനം ഇറക്കാൻ കാരണം. അതുപോലെ തന്നെ അക്വ പ്ളെയിനിങ് എന്ന പ്രതിസന്ധി വിമാനം ഇറക്കുമ്പോൾ ഉണ്ടായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.

വെള്ളം കെട്ടിയ റൺവേയിൽ വിമാനം ഇറക്കുമ്പോൾ വീലിനും റൺവെയ്ക്കുമിടിൽ വെള്ളം കയറിയിട്ട് ഒരു പാളി സൃഷ്ടിച്ച് അത് ലാണ്ടിങിന് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് അക്വപ്ളെയിനിങ് എന്ന് പറുയന്നത്. വീലിന് തെറിപ്പിച്ച് കളയാൻ കഴിയുന്നതിനെക്കാൾ വെള്ളമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

8 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

10 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

14 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

14 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago