Categories: Kerala

കരിപ്പൂര്‍ വിമാനാപകടം: വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചില്ലെന്ന് സൂചന

കരിപ്പൂർ വിമാന അപകടത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് വ്യോമയാന രംഗത്തെ വിദഗ്ധർക്ക്. മോശം കാലാവസ്ഥ മുതൽ ടേബിൾ ടോപ്പ് റൺവേ വരെയുള്ള കാരണങ്ങളാണ് പലരും പറയുന്നത്. എന്നാൽ ഏറ്റവും പ്രധാനം അപകടം നടക്കുന്ന സമയം വിമാനത്താവളത്തിലെ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിച്ചിരുന്നില്ല എന്നതാണ്.

കനത്ത മഴയുണ്ടായിരുന്നിട്ടും വിമാനം ഇറങ്ങുന്നതിന് കൃത്യത നൽകുന്ന അപ്രോച്ച് റെഡാർ പ്രവർത്തിപ്പിച്ചില്ല. എയർ ട്രാഫിക് കൺട്രോളാണ് റെഡാർ പ്രവർത്തിപ്പിക്കേണ്ടത്. അപ്രോച്ച് റെഡാർ സംവിധാനം എന്നാൽ വിമാനം ഇറങ്ങുന്നതിന് നൽകുന്ന കമ്പ്യൂട്ടറൈസ് അസിസ്റ്റൻസാണ്.

വിമാനത്തിന്റെ വേഗവും വരവും പരിശോധിച്ച് ആ വിമാനം റൺവെയിൽ എവിടെയാകും ഇറങ്ങുകയെന്ന് കണക്കാക്കി വിവരം നൽകുകയും ആ ലാന്റിങ്ങിൽ പിഴവുണ്ടെങ്കിൽ തിരുത്തി എവിടെ ഇറങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണ് അപ്രോച്ച് റെഡാർ സംവിധാനം. ഇത് നൈറ്റ് ലാന്റിങ് സംവിധാനമായ ക്യാറ്റഗറി ലാന്റിങ് 2 ( CAT 2) വിന്റെ ഭാഗമാണ്.

കനത്ത മഴയുള്ളപ്പോൾ ഈ സംവിധാനം നിർബന്ധമായും പ്രവർത്തിപ്പിക്കേണ്ടതാണ്. ഇന്നലെ കനത്ത മഴയുണ്ടായിരുന്നിട്ടും കരിപ്പൂരിൽ അപ്രോച്ച് റെഡാർ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നില്ല. തുടർന്ന് പ്രോസിഡ്യൂർ ലാൻഡിങ്ങാണ് പൈലറ്റ് നടത്തിയത്. ലാൻഡിങ്ങിനുള്ള സാഹചര്യം സ്വയം വിലയിരുത്തി പൈലറ്റ് വിമാനം ഇറക്കുന്ന രീതിയാണ് പ്രോസിഡ്യൂർ ലാൻഡിങ്.

മഴയും കാറ്റും ഇരുട്ടും കാരണം പ്രോസിഡ്യൂർ ലാൻഡിങ്ങിൽ പാളിച്ചയുണ്ടാകാം. അതാകും ഒരു പക്ഷെ റൺവെ വൺ സീറോയിൽ (1,0) യിൽ പൈലറ്റ് വിമാനം ഇറക്കാൻ കാരണം. അതുപോലെ തന്നെ അക്വ പ്ളെയിനിങ് എന്ന പ്രതിസന്ധി വിമാനം ഇറക്കുമ്പോൾ ഉണ്ടായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.

വെള്ളം കെട്ടിയ റൺവേയിൽ വിമാനം ഇറക്കുമ്പോൾ വീലിനും റൺവെയ്ക്കുമിടിൽ വെള്ളം കയറിയിട്ട് ഒരു പാളി സൃഷ്ടിച്ച് അത് ലാണ്ടിങിന് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് അക്വപ്ളെയിനിങ് എന്ന് പറുയന്നത്. വീലിന് തെറിപ്പിച്ച് കളയാൻ കഴിയുന്നതിനെക്കാൾ വെള്ളമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

7 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

11 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

12 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

1 day ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

1 day ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

1 day ago