കൊച്ചി: കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍ത്തക്കെതിരെ പാര്‍ട്ടി. ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചില ഓണ്‍ലൈന്‍ പത്രങ്ങളും ചില മാധ്യങ്ങളുമാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നല്‍കിയതെന്നും എല്‍.ഡി.എഫില്‍ അന്തസായാണ് തങ്ങള്‍ കഴിയുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
ഞങ്ങളോട് അവര്‍ നന്നായി തന്നെയാണ് പെരുമാറുന്നത്. ഐക്യജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും അഴിമതിയുടെ ചെളിക്കുണ്ടിലായിരുന്നു. എന്നാല്‍ ഇടതുമുന്നണിക്കെതിരെ ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല.
50000 രൂപയുടെ ആരോപണത്തില്‍ തുടങ്ങി ഇപ്പോള്‍ 50 പൈസയുടെ അഴിമതി ആരോപണത്തിലാണ് പ്രതിപക്ഷം നില്‍ക്കുന്നത്. അത് ബിവറേജിന് കിട്ടുന്ന പണമാണെന്ന് വന്നപ്പോള്‍ പിന്നെ അതിലും ഒന്നും പറയാനില്ല.
ഈ ഭരണത്തില്‍ അഴിമതിയില്ല. വികസനം ഉണ്ട്. എത്ര പണം ഇല്ലെങ്കിലും കടമെടുത്താണെങ്കിലും വികസനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുമുന്നണി വിടുന്നെന്ന ആലോചന പോലും ഞങ്ങളില്‍ ഉണ്ടാവില്ല. അങ്ങനെ ഒരു ആലോചന ഉണ്ടെങ്കില്‍ അത് അറിയേണ്ടത് ഞാനാണ്. ഞാന്‍ അറിഞ്ഞിട്ടില്ല- ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
പാര്‍ട്ടി യു.ഡി.എഫ് വിടുന്നതിന് മുന്‍പ് താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പോന്നതെന്നും ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് താനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകില്‍ കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ രാത്രിയില്‍ പോയി കണ്ട് രാജികൊടുത്ത ആളാണ് ഞാന്‍. സ്വന്തം കൈപ്പടയില്‍ എഴുതിയ രാജി അദ്ദേഹത്തിന് കൈയില്‍ കൊടുത്തപ്പോള്‍ വാങ്ങാതിരുന്നിട്ട് മടിയില്‍ വെച്ച് കൊടുത്താണ് ഞാന്‍ ഇറങ്ങിയത്.
മന്ത്രിസ്ഥാനത്തില്‍ കൊതിയില്ല. ഇന്ന് വരെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അച്ഛനെ കാണാന്‍ കഴിഞ്ഞ ദിവസം എം.കെ മുനീര്‍ വന്നിരുന്നു. സൗഹൃദസംഭാഷണമാണ് അദ്ദേഹം നടത്തിയത്.
വേറെ ആരും ഞങ്ങളെ കാണാന്‍ വന്നിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ കുറച്ച് ജനപ്രതിനിധികള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകരുത് എന്നതുകൊണ്ട് ഇടതുമുന്നണിയില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.
രാവിലെ എഴുന്നേറ്റ് ആരോപണം ഉന്നയിക്കാന്‍ വേണ്ടി ആരോപണം ഉന്നയിക്കുകയാണ്. അധികാര മോഹമുള്ള ആളല്ല ഞാന്‍. ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട് എം.എല്‍.എയായി അസംബ്ലിയില്‍ പോയത്. ഇല്ലാത്ത അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയരുത്. ഏത് നേതാവിനോടാണ് ഞങ്ങള്‍ സംസാരിച്ചതെന്ന് വാര്‍ത്തയില്‍ പറയട്ടേയെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും…
ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ…
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ…
വാട്ടർഫോർഡ്: അഭിനയകലയുടെ സൂക്ഷ്മതകളും ജീവിതപാഠങ്ങളും കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ വാട്ടർഫോർഡിലെ കുട്ടികൾക്കായി നടത്തിയ 'ഇന്ററാക്ടീവ് ആക്ടിംഗ്…
അയർലണ്ടിലെ മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായി രണ്ടാം മാസവും ഉയർന്നു.യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) അടുത്ത മാസം വായ്പാ നിരക്കുകൾ 0.25…
ഡൽഹി: കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ…