Categories: Kerala

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ വ്യക്തമായി മറുപടി പറഞ്ഞിട്ടില്ല. പക്ഷേ, തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യമണിക്കൂറിൽത്തന്നെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.

നക്ഷത്ര ചിഹ്നമിട്ട ആദ്യ ചോദ്യം കെഎം ഷാജിയുടേതാണ്. സിഎജി റിപ്പോർട്ടിന്മേൽ എന്തു നടപടിയാണ് സർക്കാർ എടുത്തത് എന്നാണ് ചോദ്യം. സഭാ സമ്മേളനം തുടങ്ങുക ഈ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയോടെയാകും. തിരുവനന്തപുരം ആംഡ് പൊലീസ് ബെറ്റാലിയനിൽ നിന്ന് 25 റൈഫിളുകളും 12,601 വെയിടുണ്ടകളും കാണാതായ വിഷയത്തിൽ സിഎജി റിപ്പോർട്ടിൽ എന്തു പറയുന്നു, രാജ്യസുരക്ഷയെ ബാധിക്കുന്ന ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ, കുറ്റക്കാർക്കെതിരേ എന്തു നടപടിയെടുത്തു തുടങ്ങിയ ഉപചോദ്യങ്ങളും പിന്നാലേ വരും.

കെൽട്രോണനും പൊലീസും സംയുക്തമായി നടത്തുന്ന സിംസ് പദ്ധതിയുടെ കരാർ ഗ്യാലക്സോൺ എന്ന സ്വകാര്യ കമ്പനിക്ക് നൽകിയത് സംസ്ഥാന സുരക്ഷയെ ബാധിക്കില്ലേയെന്ന ചോദ്യം ഉന്നയിക്കുന്നത് വി.ഡി.സതീശനാണ്. ഗ്യാലക്സോണിന്റെ ഡയറക്ടർമാരെ കേന്ദ്ര കമ്പനികാര്യമന്ത്രാലയം അയോഗ്യരാക്കിയോ എന്ന കാര്യവും മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വരും.

പൊലീസ് ക്വാർട്ടേഴ്സ് നിർമാണം, വാഹനങ്ങളും ഉപകരങ്ങളും വാങ്ങൽ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് എതിരേയുള്ള പരാമർശങ്ങൾ എന്നിവ സംബന്ധിച്ച സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ചും ചോദ്യങ്ങൾ വരും. ഒന്നരവർഷമായി അന്വേഷിച്ചു കണ്ടെത്താത്ത തോക്കുകൾ ഒരു ദിവസം കൊണ്ട് ആഭ്യന്തര സെക്രട്ടറി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും സർക്കാരിനെ കുഴയ്ക്കും.

പ്രതിരോധിക്കാനുറച്ച് സർക്കാർസിഎജി റിപ്പോർട്ട് മുന്നിൽ നിർത്തി പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് സർക്കാരിന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ വേണ്ട തയാറെടുപ്പുകൾ സർക്കാർ നേരത്തേ തുടങ്ങിയിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് തന്നെയാകും സർക്കാരിന്റെ പ്രധാന ആയുധം. പിന്നെ, സിഎജി റിപ്പോർട്ട് സഭയിൽ വയക്കും മുൻപേ ചോർന്നെന്ന ആരോപണവും. സിഎജി റിപ്പോർട്ടിൽ എങ്ങനെ നീങ്ങണമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, സമ്പൂർ‌ണ ബജറ്റ് പാസാക്കാൻ ചേരുന്ന സഭാസമ്മേളനം സിഎജി റിപ്പോർട്ടും ആഭ്യന്തരവകുപ്പിനെതിരേയുള്ള ആരോപണങ്ങളും മുൻനിർത്തിയുള്ള ഭരണ-പ്രതിപക്ഷ പോരിനാകും വഴിവയ്ക്കുക.

Newsdesk

Recent Posts

കാർലോയ്ക്കും വാട്ടർഫോർഡിനും ഇടയിൽ പുതിയ ബസ് സർവീസ് നാളെ മുതൽ

കാർലോ, വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ ഞായറാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻ‌ടി‌എ) സ്ഥിരീകരിച്ചു.ബസ് ഐറാൻ…

4 hours ago

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു. A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.ക്യൂബ്സ്…

5 hours ago

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

എൻ.ഐ.എ (നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ്…

5 hours ago

FHS ഇക്വിറ്റി ഫെസിലിറ്റി: എല്ലാ റിഡംപ്ഷനുകൾക്കും പ്രോപ്പർട്ടി വാല്യൂയേഷൻ നിർബന്ധമാകും

ഡ്രോഡൗണിന് 6 മാസത്തിന് ശേഷമുള്ള പൂർണ്ണമായോ ഭാഗികമായോ റിഡംപ്ഷനുകൾക്ക്, റിഡംപ്ഷൻ കാൽക്യൂലേഷന് ഒരു പുതുക്കിയ വാല്യൂയേഷൻ ആവശ്യമാണ്. പ്രോപ്പർട്ടി വാല്യൂയേഷൻ…

6 hours ago

അയർലണ്ടിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് വ്യാപകം; വിവിധ കൗണ്ടികളിൽ തദ്ദേശവാസികളേക്കാൾ കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ

നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം…

1 day ago

ലിയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി Taoiseach വത്തിക്കാനിലെത്തി

ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ…

1 day ago