മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നഗരസഭാധികൃതര്‍ ഉള്‍പ്പെടുന്ന പ്രത്യേക യോഗം സ്ഥിതി വിലയിരുത്താന്‍ 24ന് വിളിച്ചു ചേര്‍ക്കുമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള അറിയിച്ചു.
ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെയുണ്ടായ പൊടിശല്യമടക്കം അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
ഫ്‌ളാറ്റുകളുടെ അവശിഷ്ടം നീക്കേണ്ടത് നഗരസഭയാണ്. ഈ ചുമതല കരാറുകാരെ ഏല്‍പിച്ചാലും സുപ്രീം കോടതി പറഞ്ഞ സമയത്തിനുള്ളില്‍തന്നെ അവശിഷ്ടം നീക്കണം. അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമായി പ്രദേശം മാറ്റാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം പാലിക്കണം.
അവശിഷ്ടങ്ങള്‍ നീക്കുന്ന രീതി ജസ്റ്റിസ് രാമകൃഷ്ണ പിള്ള നേരിട്ട് വിലയിരുത്തി. സമയബന്ധിതമായി അവശിഷ്ടങ്ങള്‍ നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ഹരിത ട്രൈബ്യൂണല്‍ മോണിറ്ററിങ് കമ്മറ്റിയുടെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങളില്‍ വെള്ളം തളിച്ചാണ് നീക്കുന്നതെങ്കിലും പൊടിശല്യം പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…