സ്ത്രീകളെ അപമാനിച്ചു: സ്ത്രീകള്‍ മുറിയില്‍ കയറി തല്ലി

തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയ്.പിനായര്‍ പോസ്റ്റിട്ടു എന്നതാണ് പരാതി. ഇത് പരാതിയായി പോലീസില്‍ നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം നടത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനി പോലീസ് തങ്ങളെ അറസ്റ്റു ചെയ്താലും ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രസ്താവിച്ചു. എന്നാല്‍ വിജയ്.പിനായര്‍ക്ക് അവര്‍ക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞു.

എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുറിയില്‍ കയറുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വിജയ്.പി.നായരെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതിയുടെ മുറിയില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവ അതിക്രമിച്ച് എടുക്കുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കി ലാപ്‌ടോപ്പും മൊബൈലും പോലീസില്‍ ഏല്പിച്ചു.

വിജയ്.പി.വാരിയര്‍ മാസികകളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണെന്നും തനിക്ക് തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നും മാധ്യമങ്ങോട് സംസാരിച്ചു. എന്നാല്‍ പ്രതി കുറ്റാരോപിതനാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ഏതൊരു വ്യക്തിയുടെയും സ്വകാര്യ മുറിയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതും നിയമ വിരുദധമാണ്. അത് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിലും നിയമവിരുദ്ധമായി മര്‍ദ്ദിച്ചതിലും മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും വ്യാപകമായ പ്രതിഷേധം തുടരുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഇന്ത്യയില്‍ ഉണ്ട്. വിജയ്.പി.നായര്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എന്റെ അഭിപ്രായം പ്രകടനമാണ് നടത്തിയത് എന്നുമാണ് വിജയ്.പി.നായര്‍ പറയുന്നത്.

Newsdesk

Recent Posts

Vista Career Solutions ഉടമ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ന്റെ ഉടമ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

4 mins ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

33 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

41 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

23 hours ago