തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയ്.പിനായര്‍ പോസ്റ്റിട്ടു എന്നതാണ് പരാതി. ഇത് പരാതിയായി പോലീസില്‍ നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം നടത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനി പോലീസ് തങ്ങളെ അറസ്റ്റു ചെയ്താലും ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രസ്താവിച്ചു. എന്നാല്‍ വിജയ്.പിനായര്‍ക്ക് അവര്‍ക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞു.
എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുറിയില്‍ കയറുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വിജയ്.പി.നായരെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതിയുടെ മുറിയില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവ അതിക്രമിച്ച് എടുക്കുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കി ലാപ്‌ടോപ്പും മൊബൈലും പോലീസില്‍ ഏല്പിച്ചു.
വിജയ്.പി.വാരിയര്‍ മാസികകളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണെന്നും തനിക്ക് തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നും മാധ്യമങ്ങോട് സംസാരിച്ചു. എന്നാല്‍ പ്രതി കുറ്റാരോപിതനാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ഏതൊരു വ്യക്തിയുടെയും സ്വകാര്യ മുറിയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതും നിയമ വിരുദധമാണ്. അത് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിലും നിയമവിരുദ്ധമായി മര്‍ദ്ദിച്ചതിലും മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും വ്യാപകമായ പ്രതിഷേധം തുടരുന്നുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഇന്ത്യയില്‍ ഉണ്ട്. വിജയ്.പി.നായര്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എന്റെ അഭിപ്രായം പ്രകടനമാണ് നടത്തിയത് എന്നുമാണ് വിജയ്.പി.നായര്‍ പറയുന്നത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…