കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.
കേസില്‍ യു.എ.പി.എ നിലനില്‍ക്കും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
ഹരജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍.ഐ.എ വാദിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യു.എ.പി.എ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.
കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും സ്വപ്ന ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും…
കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും…
ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36…
കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ…
വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക്…
ടാക്സി സർവീസ് ക്ഷാമം കാരണം ഐറിഷ് വിപണിയിൽ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കണമെന്ന് അയർലണ്ടിലെ കൺസ്യൂമർ വാച്ച്ഡോഗ് ആവശ്യപ്പെടുന്നു. എന്നാൽ…