Categories: International

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍

ലെബനന്‍ തലസ്ഥാനമായ  ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍. സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നതിനിടെ രാജ്യത്തെ വാര്‍ത്താ വിനിമയ മന്ത്രി മെനല്‍ അബ്ദെല്‍ സമദ് രാജി വെച്ചു. സ്‌ഫോടനത്തിനു ശേഷം മന്ത്രിസഭയിലെ ആദ്യ രാജിയാണിത്. സര്‍ക്കാരിന് പറ്റിയ വീഴ്ചയില്‍ ക്ഷമ ചോദിച്ചു കൊണ്ടാണ് മന്ത്രിയുടെ രാജി.

സ്‌ഫോടനത്തിനു ശേഷം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ലെബനനിലെ ആറ് ലോ മേക്കേര്‍സ് ഇതിനകം രാജിവെച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന മത വിഭാഗമായ മാരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗം തലവന്‍ ബെചര ബൂട്രോസ് സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഹസ്സന്‍ ദയിബിന്റെ സര്‍ക്കാര്‍ മുഴുവനായും രാജി വെക്കണമെന്നാണ് ഇവരുടെ ആവശ്യം.

‘ഇവിടെ ഒരു നിയമ നിര്‍മാതാവോ അല്ലെങ്കില്‍ ഒരു മന്ത്രിയോ രാജി വെച്ചാല്‍ മതിയാവില്ല. ലെബനന്‍ ജനതയുടെ വികാരങ്ങള്‍ പരിഗണിച്ചും ഉത്തരവാദിത്തത്തിന്റെയും പുറത്ത് സര്‍ക്കാര്‍ മുഴുവനായും രാജി വെക്കണം. കാരണം രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് കഴിവില്ല,’ മാരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗം തലവന്‍ ബെചര ബൂട്രോസ് പറഞ്ഞു.

ലെബനനില്‍ സര്‍ക്കാര്‍ രാജി വെക്കണെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര അന്വേഷണം വേണ്ടെന്നാണ് ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ പറയുന്നത്.

ലെബനനിലെ മുന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാരിനെതിരെ 2019 ല്‍ നടന്ന വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് 2020 ജനുവരിയില്‍ ഹസ്സന്‍ ദയിബിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രക്ഷോഭകര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ കേന്ദ്രീകൃത സര്‍ക്കാരാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍ സര്‍ക്കാരിന്റെ ഡമ്മികളാണെന്ന് ചൂണ്ടിരക്കാട്ടിയും ലെബനന്‍ പ്രതിസന്ധിക്ക് പരിഹാര മാവാകത്ത സാഹചര്യത്തിലും ഈ സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചൊവാഴ്ചയാണ് ബെയ്‌റൂട്ട് തുറമുഖ നഗരത്തില്‍ വമ്പന്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെയ്റൂട്ട് തുറമുഖ നഗരത്തിലെ ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.


Newsdesk

Recent Posts

സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നു; അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി ഉയർന്നു

വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തൊഴിലില്ലാത്തവരുടെ എണ്ണം 17,600 വർദ്ധിച്ച്, 141,800 ആയി. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി…

14 hours ago

വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി ഈ രാജ്യം; ഇന്ത്യ ഉൾപ്പെടെ 90ലധികം രാജ്യങ്ങൾക്ക് തിരിച്ചടി

ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു.…

1 day ago

Fianna Fáil ദേശീയ എക്സിക്യൂട്ടീവിൽ അംഗമായി അയർലണ്ട് മലയാളി മഞ്ജുദേവി

അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…

2 days ago

മെറ്റയിലെ കൂട്ടപിരിച്ചുവിടൽ; അയർലണ്ടിൽ 350 ഓളം പേർക്ക് ജോലി നഷ്ടമാകും

മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…

2 days ago

Navan- Dublin റെയിൽവേ ലൈൻ; മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ

നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…

2 days ago

കെ-റെയിലും സിൽവർ ലൈനുമില്ല; അതിവേഗ യാത്ര അ‍ടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അ‍ടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…

2 days ago