തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍ പങ്കെടുത്തതായാണ് വിവരം.തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയത്.
നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കേരളത്തില്‍ തിരിച്ചെത്തി, ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് ശേഖരിക്കുകയും ആരോഗ്യവകുപ്പിന് കൈമാറിയിട്ടുമുണ്ട്.ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
എന്നാല്‍ രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ ഇനിയും മടങ്ങി എത്തിയിട്ടില്ല,ഇവരുടെ പേരും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മലേഷ്യയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.ഈ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങളില്‍
നിന്നുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതിനിടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും മടങ്ങിയെത്താത്തവരുടെ പൂര്‍ണമായ വിവരം ശേഖരിക്കുകയും ഇവരെകുറിച്ച് അന്വേഷണം നടത്തുകയുമാണ്.
ഇതുവരെ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്ത് പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…