തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ പൊലീസ് റദ്ദാക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ ടെന്ററാണ് റദ്ദാക്കിയത്. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ടെന്റർ റദ്ദാക്കാൻ ടോമിൻ ജെ തച്ചങ്കരി അധ്യക്ഷനായ 11 അംഗ സാങ്കേതിക സമിതിയുടെതാണ് ശുപാർശ.
അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് കൈമാറി. സാങ്കേതിക പരിശോധനയിൽ കെൽട്രോണും സിഡ്കൊയും യോഗ്യത നേടിയിരുന്നു. തുടർന്ന് ഫിനാൻഷ്യൽ ടെന്റർ വിളിക്കാനിരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചത്.
പിരിക്കുന്ന പിഴത്തുകയിൽ സർക്കാരിന് കൂടുതൽ വിഹിതം വാഗ്ദാനം ചെയ്ത സിഡ്കൊയെ ഒഴിവാക്കി പദ്ധതി കെൽട്രോണിന് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. കെൽട്രോണിന് വേണ്ടി പദ്ധതി നടപ്പാക്കുന്നത് മീഡിയട്രോണിക്സ് എന്ന കമ്പനിയാണ്. സിംസ് നടത്തിപ്പിലെ വിവാദ കമ്പനി ഗാലക്സോണിന്റെ ബിനാമിയാണ് മീഡിയട്രോണിക്സെന്നും ഇതിന് പിന്നിൽ വൻ അഴിമതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇതോടെ വിവാദത്തിലായത്. ടെന്റർ ഒഴിവാക്കി വീണ്ടും ടെന്റർ വിളിക്കാനാണ് ശുപാർശ. പിഴയായി ഈടാക്കുന്ന തുകയുടെ 50 ശതമാനമെങ്കിലും സർക്കാരിന് ലഭിക്കുന്ന രീതിയിൽ കരാർ തയ്യാറാക്കാനാണ് നിർദ്ദേശം.
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…