തിരുവനന്തപുരം: സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലെയും അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചു. വാതിലുകളിലോ പാര്‍ട്ടീഷ്യന്‍ ചെയ്യുമ്പോഴോ വലിയ കഷണങ്ങളായി പൊട്ടി അപകടം പറ്റാൻ സാധ്യതയുള്ളതിനാലാണ് അനീല്‍ഡ് ഗ്ലാസുകള്‍ നിരോധിക്കുന്നത്.
നിലവില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം ടെപേര്‍ഡ്, ടെഫന്‍ഡ് ഗ്ലാസിലേക്ക് മാറാനും കര്‍ശനമായി നിര്‍ദേശം നല്‍കി. കൂടാതെ ചില്ലു വാതിലുകളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്ക്കും മനസിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വയ്ക്കണമെന്നും നിര്‍ദേശിച്ചു.
പെരുമ്പാവൂരില്‍ ബാങ്കിലെ ഗ്ലാസ് വാതില്‍ തകര്‍ന്ന് കക്ഷണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…