കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളുടെയും പ്രവാസി സംഘടനകളുടെയും വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു നടപടി.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണു കോഴിക്കോട് വലിയ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് 2860 മീറ്റർ റൺവേ 2540 മീറ്ററാക്കി ചുരുക്കുന്നതിന് ഉദ്യോഗസ്ഥതല നിർദേശം വന്നത്. ഇരുഭാഗത്തുമുള്ള 90 മീറ്റർ റിസ 240 മീറ്ററാക്കി നീട്ടുന്നതിനു വേണ്ടിയായിരുന്നു ഈ നിർദേശം. തുടർനടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കലും നടന്നിരുന്നു.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…