കോഴിക്കോട്: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളുടെയും പ്രവാസി സംഘടനകളുടെയും വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു നടപടി.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണു കോഴിക്കോട് വലിയ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് 2860 മീറ്റർ റൺവേ 2540 മീറ്ററാക്കി ചുരുക്കുന്നതിന് ഉദ്യോഗസ്ഥതല നിർദേശം വന്നത്. ഇരുഭാഗത്തുമുള്ള 90 മീറ്റർ റിസ 240 മീറ്ററാക്കി നീട്ടുന്നതിനു വേണ്ടിയായിരുന്നു ഈ നിർദേശം. തുടർനടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കലും നടന്നിരുന്നു.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…
നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…
ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…