തിരുവനന്തപുരം: മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയ സംഭവത്തിൽ വനംമന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്തി. ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും തന്നെ അറിയിച്ചില്ലെന്നും മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.
വനംവകുപ്പിൽ ചില ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സ്ഥലംമാറ്റ ഉത്തരവിറങ്ങിയാൽ പോലും മന്ത്രിയെ അറിയിക്കാറില്ലെന്നും എൻസിപി പരാതിപ്പെടുന്നു. മുട്ടിൽമരംമുറി വിവാദ സമയത്തും മന്ത്രിയെ ഉദ്യോഗസ്ഥർ വിവരങ്ങൾ ധരിപ്പിച്ചിരുന്നില്ല. മന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഫോണുകൾപോലും ചില ഉദ്യോഗസ്ഥർ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കാര്യം മന്ത്രിയെ അറിയിക്കുകയോ ഉത്തരവ് ഓഫിസിലേക്ക് അയയ്ക്കുകയോ ചെയ്തില്ലെന്നു മന്ത്രിയുടെ ഓഫിസ് പറയുന്നു.
മരംമുറിക്കാൻ അനുമതി നൽകിയതിൽ നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തെഴുതിയത് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് സർക്കാർ വിവരം അറിയുന്നത്. ഉത്തരവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വനം, ജലവിഭവ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പ്രതികരണം.
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ പ്രധാന അണിയറ പ്രവർത്തകരെ…
പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാൻ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്ധന എക്സൈസ് നികുതി ഇളവുകൾ ജൂലൈയ്ക്ക് ശേഷവും തുടരുമോ എന്ന…
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നടപടിയുമായി ബ്രിട്ടൻ. കുട്ടികളുടെ സന്തോഷത്തെയും മാനസികാരോഗ്യത്തെയും സോഷ്യൽ മീഡിയ…
Sree Narayana Public School Student Receives ₹20,000 Cash Award, Memento and Certificate at Orchid Spell…
സ്ലൈഗോ/അയർലൻഡ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു .പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ…
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ…