Global News

ഇനി നിക്ഷേപം സ്വീകരിച്ചാൽ ജാമ്യമില്ല

ഇന്ത്യ നേരിടുന്ന പ്രതിസന്ധികളിലൊന്ന് തട്ടിപ്പുകാരുടെ ഇടപെടലുകളാണ്. പാവപ്പെട്ടവരെ ജോലി, വീട്, ചികിത്സയായ സഹായം ഇവയൊക്കെ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ ദിനംപ്രതി കാണുന്നതാണ്. ഇടത്തരക്കാരെ പറ്റിക്കാൻ ഇത്തരക്കാർ കണ്ടെത്തിയിരിക്കുന്നത് വിദേശത്തേയ്ക്ക് കൊണ്ട് പോകാമെന്ന വാഗ്ദാനമാണ്. എന്നാൽ കയ്യിൽ കാശുള്ളവരാണെങ്കിൽ നിക്ഷേപമാണ് തട്ടിപ്പുകാരുടെ തുറുപ്പ്ചീട്ട്. അതായത് കയ്യിലുള്ള പൈസ നിക്ഷേപിച്ചാൽ മൂന്നോ നാലോ മടങ്ങാക്കി നിശ്ചിത സമയത്തിനുള്ളിൽ തിരികെ നൽകുമെന്ന രീതിയിലാണ് നിക്ഷേപ തട്ടിപ്പുകൾ. എന്നാൽ സമ്പന്നരെ പറ്റിക്കുന്നത് വൻകിട നിക്ഷേപങ്ങളുടെ പേരിലാണ്. ഇത്തരക്കാരെ ശിക്ഷിക്കുവാൻ ഇന്ത്യയിൽ ശക്തമായ നിയമമില്ല എന്നതും അത്തരം തട്ടിപ്പുകാർക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതുണ്ടാക്കി കൊടുക്കുന്നുണ്ട്.

ഇന്ത്യൻ പീനൽ കോഡിൽ 420 എന്ന ഒരു വകുപ്പുണ്ട്. വിശ്വാസ വഞ്ചന എന്ന കുറ്റകൃത്യത്തിനാണ് അത് ക്രമീകരിച്ചിട്ടുള്ളത്. ചാർജ് ചെയ്‌താൽ ജാമ്യമില്ലാത്ത വകുപ്പാണത്. തെളിയിക്കപ്പെട്ടാൽ 7 വർഷം വരെ തടവും കിട്ടും. എന്നാൽ ഒരാൾ വഞ്ചിച്ചു എന്ന പ്രാഥമികമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസെടുക്കാൻ പൊലീസ് വിമുഖത കാണിക്കും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തി എന്ന കേസുകളുടെ എണ്ണവും ഒട്ടും കുറവല്ല. ഇത്തരത്തിൽ തട്ടിപ്പുകാർ രാജ്യത്തെ സ്വൈര്യ ജീവിതം അവതാളത്തിലാക്കുമ്പോഴാണ് എല്ലാ തട്ടിപ്പുകളെയും നിയന്ത്രിയ്ക്കാൻ സാധിച്ചില്ലെങ്കിലും നിക്ഷേപ തട്ടിപ്പുകളെ നിയന്ത്രിയ്ക്കുന്നതിനായി 2019ൽ കേന്ദ്ര സർക്കാർ ഒരു നിയമം കൊണ്ട് വന്നത്. “Banning of unregulated deposits Scheme”, അതായത് നിയമ വിരുദ്ദമായ എല്ലാ നിക്ഷേപ പദ്ധതികളെയും നിരോധിക്കുന്നതാണ് ഈ നിയമം.

RBI, SEBI, ഇഷുറൻസ് റെഗുലേറ്ററി അതോറിറ്റി, EPF ഓർഗനേഷൻ തുടങ്ങി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നിയമ പരമായ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാം.
ഇവയ്ക്ക് പരിതികളുമുണ്ട്. ഉദാഹരണത്തിന്, നമ്മുടെ നാട്ടിലുള്ള ചെറുകിട ബാങ്കുകളുഡി കാര്യമെടുക്കാം. നാട് നീളെ ബ്ലേഡ് കമ്പനികൾ പോലെ പടർന്ന ഒന്നാണ് അവയൊക്കെ ദുരുപയോഗിക്കുന്ന നിക്ഷേപ തട്ടിപ്പ്. നിധി ബാങ്കുകളുടെ കാര്യവും അങ്ങനെ തന്നെ. നിയമവിരുദ്ധമാണെങ്കിലും സാങ്കേതികമായി നിധി ബാങ്കുകൾ നിയമപരമാണ്. ഇവരൊക്കെ പണം പിരിക്കുന്നത് തിരിച്ച് നൽകുന്നു എന്നത് അറിവില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകാരെ നിയന്ത്രിയ്ക്കുന്ന നിയമമാണിത്.

ഈ നിയമം നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾ ചട്ടം പ്രഖ്യാപിക്കണം. കേരളത്തിൽ ഇന്നലെ മുതൽ ആ ചട്ടം നിലവിൽ വന്നു. ഇതനുസരിച്ച് ആരെങ്കിലും നിയമവിരുദ്ദമായി നിക്ഷേപം സ്വീകരിച്ചാൽ അവർ പിടിയിലാകും. പ്രാഥമികമായി കുറ്റം തെളിയിക്കാൻ കഴിഞ്ഞാൽ ജാമ്യമില്ലാതെ ജയിലിലാവും.

ഈ നിയമമനുസരിച്ച് ഒരാൾ നിക്ഷേപത്തിലേയ്ക്ക് പ്രലോഭിച്ചാൽ അഞ്ചുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചാൽ ഏഴ് വർഷമാണ് തടവ് പത്ത് ലക്ഷം രൂപ പിഴ. നിക്ഷേപം തിരിച്ച് ചോദിച്ചിട്ട് അത് കൊടുത്തില്ലെങ്കിൽ പത്ത് വർഷമാണ് ശിക്ഷ. ഇത് ആവർത്തിച്ചാൽ പിഴ അഞ്ചു കോടിയാകും.

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

20 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago