ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രധാന ഉറപ്പു നൽകേണ്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഇഗോർ പോലിഖ വ്യക്തമാക്കി. അഭയാർഥികളെ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനിടയിൽ വംശീയ വിദ്വേഷം നേരിടേണ്ടി വരുന്നെന്ന പരാതിയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അംബാസഡർ അഭ്യർഥിച്ചു. യുദ്ധത്തെ തുടർന്ന് 4 ലക്ഷം അഭയാർഥികൾ സമീപ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അഭയാർഥികളുടെ എണ്ണം 70 ലക്ഷം ആകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള സഹോദരരാഷ്ട്രങ്ങൾ പുടിനുമേൽ സമ്മർദം ചെലുത്തി യുദ്ധം അവസാനിപ്പിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ യുക്രെയ്നിനു മാനുഷിക സഹായം നൽകുമെന്നു വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാർക്കു മുൻഗണന നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടാണ്. അത്രയേറെ ജനങ്ങളാണ് അതിർത്തികളിലുള്ളത്. തന്റെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയും കുട്ടികളും അടക്കമുള്ളവർ പോലും 2 ദിവസമായി ക്യൂവിൽ കാത്തുനിൽക്കുകയാണെന്ന് ഇഗോർ പോലിഖ വ്യക്തമാക്കി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…