അജ്മാൻ: റാഷിദിയ മേഖലയിലെ അപാർട്മെന്റിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ. 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു െകാന്ന നിലയിലാണു കണ്ടെത്തിയത്.മൂന്ന് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ ഭർത്താവിനെ തിരയുന്നു. ഇയാൾ രാജ്യം വിട്ടതായാണു സൂചന. ഇന്റർപോൾ സഹായത്തോടെ ഇയാളെ പിടികൂടാൻ നീക്കം ആരംഭിച്ചു.
തുണികൊണ്ടു കഴുത്തുമുറുക്കി കൊലപെടുത്തിയതായാണു ഫൊറൻസിക് റിപ്പോർട്ട്. 7 വയസ്സുള്ള മകനെ അജ്മാനിൽ തന്നെ താമസിക്കുന്ന ഭാര്യ വീട്ടുകാരെ ഏൽപിച്ചശേഷം തിരികെയെത്തി അപാർട്മെന്റ് പൂട്ടി വിമാനത്താവളത്തിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അബുദാബിയിൽ താമസിക്കുന്ന അമ്മ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവർ ഏതു രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…