ദുബായ്: ആറു മാസത്തിലൊരിക്കൽ യു.എ.ഇയിൽ റവന്യു അദാലത്ത് നടത്തുമെന്ന് റവന്യു മന്ത്രി കെ.രാജൻ. യുവകലാസാഹിതിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇതോടെ പ്രവാസികളായ മലയാളികളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് നാട്ടിലെത്താതെ പരിഹാരം കാണാൻ സാധിക്കും. ഈ മാസം ലോക കേരള സഭയിൽ ഇതിനുള്ള പദ്ധതി അവതരിപ്പിക്കും.സംസ്ഥാനത്ത് മിച്ചഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തീർപ്പുണ്ടാക്കാൻ സെറ്റിൽമെന്റ് നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
റവന്യുമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ദുബായിലെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഓരോ ആറുമാസവും ഇത്തരം പര്യടനം നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ അനുമതി വേണ്ടിവരും. ഇങ്ങനെ അദാലത്ത് സംഘടിപ്പിക്കാൻ അനുമതി കിട്ടുമോ എന്നത് വ്യക്തമല്ല. അനുമതി കിട്ടാൻ തടസമുണ്ടെങ്കിൽ അദാലത്ത് ഓൺലൈൻ വഴിയാക്കുന്നത് പരിഗണിക്കും.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…