ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ വലിയ തോതിൽ കൂടുന്നത് തടയാൻ സുൽത്താനേറ്റ് നിലവിലെ രാത്രികാല ലോക്ക്ഡൗണ്‍ മൂന്ന് മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. ജൂലൈ 16 മുതൽ ജൂലൈ 31 വരെ വൈകിട്ട് അഞ്ച് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ചൊവ്വാഴ്ച ഉത്തരവിട്ടു.
നിലവിൽ രാത്രി 8 മുതൽ പുലർച്ചെ 4 വരെയാണ് കർഫ്യൂ. ഈദ് നമസ്കാരങ്ങളൊന്നും നടക്കില്ലെന്നും നഗര കേന്ദ്രങ്ങളിൽ പരമ്പരാഗത ഈദ് സംബന്ധിയായ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കുടുംബ സംഗമങ്ങളും കൂട്ടായ ഈദ് ഗ്രീറ്റിംഗ് അസംബ്ലികളും അനുവദിക്കില്ല.
ഇതിനകം 3339 പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ പുതിയ 1,570 കോവിഡ് കേസുകൾ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…