റിയാദ്: അൽ അഹ്സയിൽ ഒരു കുടുംബത്തിലെ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചുപേരെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പതിനാലിനും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്.
പുതിയ വീടിന്റെ നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയ ഇവർ, വാതിൽ തുറക്കാതായതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വന്ന് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ഇവരുടെ അഞ്ചു മക്കളും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പെൺകുട്ടികൾ നാലു പേരും കത്തികൊണ്ട് കുത്തേറ്റ നിലയിലും, യുവാവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. സഹോദരിമാരെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.
യുവാവ് മാനസിക രോഗിയായിരുന്നു എന്നാണ് വിവരം. ദാരുണമായ സംഭവം നടക്കുമ്പോൾ അയൽവാസികൾ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…