റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 21 ബില്യണ്‍ ഡോളര്‍ ജി 20 സംഭാവന ചെയ്തിട്ടുണ്ടെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒപ്പം ആഗോള സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യണ്‍ നല്‍കുകയും വികസനം കുറഞ്ഞ രാജ്യങ്ങളുടെ കട ബാധ്യത കുറയ്ക്കുന്നതിനായി പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജി-20 ഉച്ചകോടിക്കു മുന്നോടിയായി സെപ്തംബര്‍ ആദ്യ വാരം സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു.
കൊവിഡ് മഹാമാരി പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് അന്ന് ചര്‍ച്ച നടന്നത്.
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…