Categories: Gulf

മതവിവേചനത്തിന് കനത്ത ശിക്ഷയുമായി യുഎഇ; അഞ്ച് വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യൽമീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വക്താവിനെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

‘ആളുകളെ ജാതി, മതം, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അൽ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വർഷത്തേക്ക് ജയിലിലടയ്ക്കുകയും ഒരു ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

‘എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യുഎഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്കാരം എന്നിവ പരിഗണിക്കാതെ തന്നെ യുഎഇയിൽ അവരെ തുല്യമായി കാണുന്നു’. എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അൽ മസ്രൂയി പറഞ്ഞു.

ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങൾക്കാണ് ശിക്ഷ കർക്കശമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറൽ ലോ നമ്പർ (2) അനുസരിച്ച്, ആർട്ടിക്കിൾ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാൽ 250,000 ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം തടവും വിധിക്കുന്നത്.

പള്ളി, ക്ഷേത്രം, സിനഗോഗ്, പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാൾക്കെതിരെയും നിയമപ്രകാരം കർക്കശ നടപടിയുണ്ടാകുമെന്ന് അൽ മസ്രൂയി പറഞ്ഞു.

Newsdesk

Recent Posts

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

2 hours ago

കോൺസുലർ പരാതികൾ അറിയിക്കാം; ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ‘ഓപ്പൺ ഹൗസ്’ ജൂൺ 17ന്

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…

4 hours ago

കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ: വംശീയത മാത്രമാണോ കാരണം.? ഇന്ത്യക്കാർക്കും ആത്മപരിശോധന ആവശ്യമാണ്

വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…

6 hours ago

കടുത്ത ഉപരോധം; ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി 5 രാജ്യങ്ങൾ

  ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…

6 hours ago

ബെൽഫാസ്റ്റ് കത്തിക്കുത്ത്: ഇരയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; വടക്കൻ അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തം

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…

7 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറി ബിപിൻ ചാന്ദ് പീസ് കമ്മിഷണറായി നിയമിതനായി

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…

17 hours ago