തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. എന്നാല്‍ വില കുറയുന്നതോടെ നിലവാരം കുറഞ്ഞതും വിലയില്ലാത്തതുമായ പരിശോധന ഉപാധികള്‍ ഒരിക്കലും ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.
ഇപ്പേള്‍ നിലവില ആന്റീജന്‍ ടെസ്റ്റിന് 650 രൂപയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 2100 രൂപയുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് 300 രൂപയും 1500 രൂപയുമായി കുറയും. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 600 രൂപയാക്കി താഴ്ത്തി. ഇത് ടെസ്റ്റിന്റെ നിലവാരം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും കേരളം അത്രയ്ക്ക് കുറയ്ക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു.
അതുപോലെ പി.പി.ഇ കിറ്റിന് തുടക്കത്തില്‍ 1000 ത്തിനും 1500 നും ഇടയിലായിരുന്നു. ഇപ്പോഴത് 100 നും 200 നും ഇടയിലേക്കായി മാറി. ആര്‍.ടി.പി.സി.ആര്‍ കിറ്റിന് തുടക്കത്തില്‍ 500 രൂപയും ഇപ്പോള്‍ 250 നും 300 നും ഇടയിലാണ്. ഇന്ത്യയില്‍ കോവിഡ് പരിശോധാന ഉപാധികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ കൂടിയതും സുലഭമായി ഇവ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…