ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനായി ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മയക്കുമരുന്ന് നിർമാതാക്കളായ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി.
ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത വാക്സിന് ഇതാദ്യമാണ് ലോകാരോഗ്യസംഘടന പിന്തുണ നൽകുന്നത്. ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ യൂണിറ്റായ ബീജിംഗ് ബയോളജിക്കൽ പ്രൊഡക്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ എല്ലാ പ്രായക്കാർക്കും 79% ഫലപ്രാപ്തി ഉണ്ടെന്ന് കണക്കാക്കുന്നു.
സിനോഫാം വാക്സിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മുതിർന്ന ആളുകൾക്ക് ഈ വാക്സിൻ നിർദ്ദേശിക്കുന്നതായും മൂന്ന് മുതൽ നാല് ആഴ്ച കാലയളവിനുള്ളിലായി രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. യുഎഇ, ഹംഗറി, പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നിലവിൽ സിനോഫോമിന്റെ ഉപഭോക്താക്കളാണ്. യുഎഇ, ഹംഗറി, പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നിലവിൽ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…