അയർലണ്ട്: അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന മന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ കൂടുതലാവുന്നതിനാൽ കൊറോണ വൈറസ് അണുബാധയുടെ മൂന്നാമത്തെ തരംഗത്തെ അടിച്ചമർത്താൻ രാജ്യം ഇപ്പോൾ പോരാടുകയാണ്. നിലവിലുള്ള അഞ്ചാം ലെവൽ നടപടികൾ തുടരാൻ സാധ്യതയുണ്ടെന്ന് പൊതുചെലവ്, പരിഷ്കരണ മന്ത്രി മൈക്കൽ മഗ്രാത്ത് വ്യക്തമാക്കി.
അടുത്ത തിങ്കളാഴ്ച കാബിനറ്റ് കോവിഡ് കമ്മിറ്റി യോഗം ചേരുകയും എൻപിഇറ്റിയിൽ നിന്നും എച്ച്എസ്ഇ സിഇഒയിൽ നിന്ന് എല്ലാ പൊതുജനാരോഗ്യ വിദഗ്ധരിൽ നിന്നും ഞങ്ങൾക്ക് പൂർണ്ണ അപ്‌ഡേറ്റ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വീണ്ടും തുറക്കുന്ന തീയതി അടുത്തയാഴ്ച സർക്കാർ തീരുമാനമായിരിക്കുമെന്നും, ആളുകൾക്ക് അവരുടെ ജീവിതം ആസൂത്രണം ചെയ്യാൻ കഴിയുന്നത്ര അറിയിപ്പ് നൽകാൻ ഞങ്ങൾ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
“രാജ്യത്ത് ഇന്ന് 93 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. എല്ലാവരും വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. അത്യാവശ്യ കാരണങ്ങളില്ലാതെ ആരും തന്നെ പുറത്തു പോവാൻ പാടുള്ളതല്ല”, മന്ത്രി വ്യക്തമാക്കി. “ഓരോ വ്യക്തിയും അവരുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഈ ഉപദേശം പിന്തുടരുന്നുവോ അത്രത്തോളം നമുക്ക് കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കാനും സുപ്രധാന ആരോഗ്യ സേവനങ്ങളിലും രോഗികളിലും മുൻനിര തൊഴിലാളികളിലും ഉണ്ടാകുന്ന ആഘാതം കുറയ്‌ക്കാനും കഴിയും.” അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…