Ireland

അഗതികളായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പുനരധിവാസ കേന്ദ്രത്തെക്കുറിച്ച് ദുഃഖിക്കുന്നുവെന്ന് ഐറിഷ് സര്‍ക്കാര്‍

അയര്‍ലണ്ട്: 19-20 നൂറ്റാണ്ടുകളില്‍ അയര്‍ലണ്ടില്‍ സ്ഥാപിതമായ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പുനരധിവാസ കേന്ദ്രങ്ങളെക്കുറിച്ചും പ്രസ്തുത സ്ഥാപനങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും ഐറിഷ് സര്‍ക്കാര്‍ ഖേദിക്കുന്നുവെന്ന് വ്യക്തമാക്കി. ഇവിടങ്ങളിലെ മുന്‍കാല കണക്കെടുപ്പുകള്‍ പരിശോധിച്ചപ്പോള്‍ അവിടെ മരിച്ച കുട്ടികളുടെ മരണനിരക്ക് ഭയാനകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐറിഷ് സര്‍ക്കാര്‍ ക്ഷമ ചോദിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടങ്ങളില്‍ വിവാഹേതര ബന്ധത്തിലും മറ്റും പുറത്ത് ഗര്‍ഭിണിയായ സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍പ്പിച്ച് സംരക്ഷണിച്ചു വരുന്ന സ്ഥലങ്ങളായിരുന്നു. എന്നാല്‍ പിന്നിട് നടന്ന സമഗ്രമായ അന്വേഷണത്തില്‍ ഏതാണ്ട് രാജ്യത്തെ 18 സ്ഥാപനങ്ങളില്‍ നിന്നായി 9000 കുട്ടികള്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പോലും വിധിയെഴുതി.

ഈ റിപ്പോര്‍ട്ടിനപ്പുറം അയലര്‍ലണ്ട് രാജ്യത്തിന് കടുത്ത, അടിച്ചമര്‍ത്തല്‍, അതി ക്രൂരമായ മിസോണിസ്റ്റിക് സംസ്‌കാരം ഉണ്ടെന്നുകൂടി ഇതോടൊപ്പും പുറത്തു വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തി. എന്നാല്‍ പൂര്‍ണ്ണമായി വായിക്കാന്‍ കഴിയുന്ന ഈ റിപ്പോര്‍ട്ടില്‍ ഐറിഷ് ചരിത്രത്തിന്റെ ഇരുണ്ടതും ബുദ്ധിമുട്ടുള്ളതും ലജ്ജാകരവുമായ അധ്യായത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ടെന്ന് റ്റീഷക് (ഐറിഷ് പ്രധാനമന്ത്രി) മഷെല്‍ മാര്‍ട്ടിന്‍ പറഞ്ഞു. ”ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ഭൂതകാലത്തിന്റെ പരിപൂര്‍ണമായ സത്യത്തെ അഭിമുഖീകരിക്കണം,” അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഈ പുനരധിവാസ വീടുകളില്‍ സമഗ്രമായി അന്വേഷണം നടത്തിയ അന്വേഷണകമ്മീഷന്‍ ഈ സ്ഥാപനങ്ങളില്‍ ജനിച്ചവരില്‍ 15% ത്തോളം മരണമടഞ്ഞ കുട്ടികളാണെന്ന സത്യം കണ്ടെത്തി. ഇത് ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയായി മാറി. ഇവരുടെ അന്വേഷണത്തില്‍ 56,000 ഓളം അവിവാഹിതരായ അമ്മമാരും 57,000 കുട്ടികളും കമ്മീഷന്‍ അന്വേഷിച്ച ഈ വീടുകളില്‍ ഉണ്ടായിരുന്നു.

മുന്‍കാല ലഭ്യമായ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അമ്മമാരും കുഞ്ഞുങ്ങളും പ്രവേശനങ്ങള്‍ നേടിയിരുന്നത് 1960 കളിലും 1970 കളുടെ തുടക്കത്തിലുമായിരുന്നു. കൂടാതെ വീടുകളില്‍ ജനിച്ച നിരവധി കുട്ടികളെ ദത്തെടുക്കുകയോ കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്തു. എന്നാല്‍ ”സ്ത്രീകളും കുട്ടികളും ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു” എന്നും നിരവധി സ്ത്രീകള്‍ കുഞ്ഞുങ്ങളുടെ മരണത്തെ ചൊല്ലി വൈകാരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു.

എന്നാല്‍ രാജ്യത്ത് ഇത്തരത്തില്‍ കാര്യം സംഭവിച്ചതില്‍ ഐറിഷ് പാര്‍ലമെന്റില്‍ മാര്‍ട്ടിന്‍ ബുധനാഴ്ച പൊതുവില്‍ പരിപൂര്‍ണ്ണ ക്ഷമാപണം ഔദ്യോഗികമായി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതൊരു കടുത്ത നഗ്നസത്യമാണ്. ഇതില്‍ ഒരു സമൂഹം മുഴുവന്‍ പങ്കാളികളാണ് എന്നാണ് അദ്ദേഹം പ്രസ്്താവിച്ചത്. ഒരു സമൂഹമെന്ന നിലയില്‍ സ്ത്രീകളോടും കുഞ്ഞുങ്ങളോടും തങ്ങള്‍ വളരെ മോശമായി പെരുമാറി. അത് ആ കുഞ്ഞുങ്ങളോട് ചെയ്ത പാപമായി കണക്കാക്കാം. റ്റീഷക് പ്രസ്താവിച്ചു.

രാജ്യം ഒരു സമൂഹമെന്ന നിലയില്‍ ന്യായവിധി, ധാര്‍മ്മികത, മത ധാര്‍മ്മികത, നിയന്ത്രണം എന്നിവയിലൊക്കെ ഉറച്ചു നിന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത് കരുണയുടെ അഭാവമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അയര്‍ലണ്ടിലെ കത്തോലിക്കാസഭയുടെ നേതാവ് ആര്‍ച്ച് ബിഷപ്പ് ഇമോണ്‍ മാര്‍ട്ടിന്‍ പറഞ്ഞു, ”ആളുകള്‍ ഇടയ്ക്കിടെ കളങ്കപ്പെടുത്തുകയും വിധിക്കുകയും നിരസിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ് സഭ അതിനായി, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വേദനയും വൈകാരികവുമായ ദുരിതത്തിന്, അതിജീവിച്ചവരോടും അത് വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാല്‍ വ്യക്തിപരമായി സ്വാധീനിക്കപ്പെടുന്ന എല്ലാവരോടും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ പറയുന്നുണ്ട്. അവരെ സഭ കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു് രാജ്യങ്ങളില്‍ ഇതുപോലുള്ള അമ്മ-കുഞ്ഞുങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അയര്‍ലണ്ടിലെ സ്ഥാപനങ്ങളിലെ അമ്മമാരുടെ അനുപാതം ലോകത്ത് ഏറ്റവും ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

23 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago