ന്യൂഡൽഹി: ന്യൂ സീലാൻഡിലെ രണ്ട് മസ്ജിദുകളിൽ 51 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ബ്രൻ്റൺ ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര ഏജൻസികള്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടന്നത്. ബ്രന്റന്‍ നടത്തിയ വെടിവെപ്പിൽ 51 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു ഇതിൽ 5 ഇന്ത്യക്കാരും ഉൾപ്പെടുന്നു. തുടർന്ന് ഇയാൾ 2015 നവംബര്‍ 21നും 2016 ഫെബ്രുവരി 18നും ഇടയിൽ മൂന്ന് മാസത്തോളം ഇയാള്‍ ഇന്ത്യയിൽ തങ്ങിയെന്നാണ് റിപ്പോർട്ട്. മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഇയാൾ 57 രാജ്യങ്ങളാണ് സന്ദർശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ കാലം സന്ദര്‍ശിച്ചത് ഇന്ത്യയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.
ന്യൂസിലാന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായിരുന്നു ക്രെസ്റ്റ് ചര്‍ച്ചിലേത്. ആക്രമണത്തെ തുടർന്ന് പോലീസ് അന്വേഷണത്തിൽ ബ്രൻ്റൺ പിടിയിലാവുകയും ഇയാളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…