ന്യൂസിലാന്റ്; ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തകർപ്പൻ വിജയം നേടി ജസീന്ത ആര്‍ഡേൺ. ഇത് രണ്ടാം തവണയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ത ആര്‍ഡേൺ ന്യൂസീലാൻഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളി ജൂഡിത്ത് കോളിൻസിനെ തോൽപിച്ചാണ് ജസീന്ദ ആർഡെർണിന്റെ മധ്യ-ഇടതു ലേബർ പാർട്ടി ന്യൂസിലാൻഡിന്റെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്.
ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി 49% വോട്ടുകള്‍ക്കാണ് വിജയിച്ചത്. 27% വോട്ട് മാത്രമെ പ്രതിപക്ഷ പാർട്ടിക്ക് ലഭിച്ചുള്ളൂ.രാജ്യത്തെ ഏകകണ്ഠ പാർലമെന്റിലെ 120 സീറ്റുകളിൽ 64 സീറ്റുകളിൽ വിജയിക്കാൻ ലേബർ പാർട്ടിക്കായിരിക്കുന്നു. 1996 ൽ ന്യൂസിലാന്റ് ആനുപാതികമായ വോട്ടിംഗ് സമ്പ്രദായം സ്വീകരിച്ചതിനുശേഷം ഏത് പാർട്ടിയും നേടിയ ഏറ്റവും ഉയർന്ന സ്ഥാനമാണിത്.
രാജ്യം കോവിഡ് പ്രതിസന്ധിയിലായിരിക്കെ കൊറോണ വ്യാപനം തടയാൻ ജസീന്ത മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ കൊറോണ മൂലം ഇതുവരെ 25 പേർ മാത്രമാണ് മരിച്ചത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…