ന്യൂസിലാന്റ്; ന്യൂസീലാൻഡ് പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തകർപ്പൻ വിജയം നേടി ജസീന്ത ആര്‍ഡേൺ. ഇത് രണ്ടാം തവണയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ജസീന്ത ആര്‍ഡേൺ ന്യൂസീലാൻഡ് പ്രധാനമന്ത്രിപദത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എതിരാളി ജൂഡിത്ത് കോളിൻസിനെ തോൽപിച്ചാണ് ജസീന്ദ ആർഡെർണിന്റെ മധ്യ-ഇടതു ലേബർ പാർട്ടി ന്യൂസിലാൻഡിന്റെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്.
ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി 49% വോട്ടുകള്‍ക്കാണ് വിജയിച്ചത്. 27% വോട്ട് മാത്രമെ പ്രതിപക്ഷ പാർട്ടിക്ക് ലഭിച്ചുള്ളൂ.രാജ്യത്തെ ഏകകണ്ഠ പാർലമെന്റിലെ 120 സീറ്റുകളിൽ 64 സീറ്റുകളിൽ വിജയിക്കാൻ ലേബർ പാർട്ടിക്കായിരിക്കുന്നു. 1996 ൽ ന്യൂസിലാന്റ് ആനുപാതികമായ വോട്ടിംഗ് സമ്പ്രദായം സ്വീകരിച്ചതിനുശേഷം ഏത് പാർട്ടിയും നേടിയ ഏറ്റവും ഉയർന്ന സ്ഥാനമാണിത്.
രാജ്യം കോവിഡ് പ്രതിസന്ധിയിലായിരിക്കെ കൊറോണ വ്യാപനം തടയാൻ ജസീന്ത മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലാൻഡിൽ കൊറോണ മൂലം ഇതുവരെ 25 പേർ മാത്രമാണ് മരിച്ചത്.