Categories: Cricket

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സൈനി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജ 73 പന്തിൽ 55 ഉം നവ്ദീപ് സെയ്നി 49 പന്തിൽ 45 ഉം റണ്‍സെടുത്തു.  ന്യൂസിലാൻഡിനായി ഹമീഷ് ബെന്നറ്റ്, ടിം സൗത്തി, കൈൽ ജാമിസൺ, കോളിൻഡി ഗ്രാൻഡ്ഹോം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെയിംസ് നീഷം ഒരു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി.

ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അർധസെഞ്ചുറി നേടി. 57 പന്തിൽ 52 റൺസെടുത്ത അയ്യരെ ഹാമിഷ് ബെന്നറ്റാണു പുറത്താക്കിയത്. പൃഥ്വി ഷാ (19 പന്തിൽ 24), മായങ്ക് അഗർവാൾ (5 പന്തിൽ 3), ക്യാപ്റ്റൻ വിരാട് കോലി (25 പന്തിൽ 15), കെ.എൽ. രാഹുൽ (8 പന്തിൽ 4), കേദാർ ജാദവ് (27 പന്തിൽ 9), ഷാർദൂൽ ഠാക്കൂർ (15 പന്തിൽ 18),  യുസ്വേന്ദ്ര ചാഹൽ (12 പന്തിൽ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.

മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. ഹാമിഷ് ബെന്നറ്റാണ് അഗർവാളിനെ പുറത്താക്കിയത്. ആദ്യ മത്സരം കളിക്കുന്ന കൈൽ ജാമിസണിന്റെ പന്തിൽ ഷാ ബൗൾഡായി. വിരാട് കോലിയെ ടിം സൗത്തി മടക്കി. കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ കെ എൽ രാഹുൽ ബൗൾഡാകുകയായിരുന്നു. ഇന്ത്യ 96 റൺസിൽ നിൽക്കെ കേദാർ ജാദവിനെ ടിം സൗത്തി നിക്കോൾസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മധ്യനിരയിൽ ശ്രേയസ് അയ്യർ നടത്തിയ ചെറുത്തുനിൽപ്പും രവീന്ദ്ര ജഡേജയുടെയും നവ്ദീപ് സെയ്നിയുടെ പോരാട്ടവുമാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.  മികച്ച തുടക്കം ലഭിച്ചശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസിലാൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 273 റണ്‍സ്. ബാറ്റിങ്ങിലെ മുൻനിരക്കാർ മികച്ച പ്രകടനം നടത്തിയ ശേഷമാണ് കിവീസിന്റെ മധ്യനിരയും വാലറ്റവും ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ കീഴടങ്ങിയത്. ഓപ്പണർ മാർട്ടിൻ ഗപ്ടിലും (79 പന്തിൽ 79) റോസ് ടെയ്‍ലറും (74 പന്തിൽ 73- പുറത്താകാതെ) അര്‍ധ സെഞ്ചുറി നേടി. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന കൈൽ ജാമിസണെ കൂട്ടുപിടിച്ച് റോസ് ടെയ്‍ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് അവസാന ഓവറുകളിൽ കിവികൾക്കു തുണയായത്. ജാമിസൺ 24 പന്തിൽ 25 റൺസെടുത്തു പുറത്താകാതെനിന്നു. ഹെന്‍‌റി നിക്കോൾസ് (59 പന്തിൽ 41), ടോം ബ്ലണ്ടൽ (25 പന്തിൽ 22), ക്യാപ്റ്റൻ ടോം ലാതം (7), ജെയിംസ് നീഷം (3), കോളിൻ ഡി ഗ്രാൻഡ്ഹോം (5), മാർക് ചാപ്മാൻ (1), ടിം സൗത്തി (3) എന്നിവരാണു പുറത്തായ മറ്റു താരങ്ങൾ. ന്യൂസിലാൻഡിന്റെ അഞ്ചു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി.

ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചെഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ ഠാക്കൂർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 

Newsdesk

Share
Published by
Newsdesk

Recent Posts

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

47 mins ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

1 hour ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

3 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

7 hours ago

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…

7 hours ago

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

21 hours ago