Categories: Cricket

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയും നടത്തിയ പോരാട്ടം ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സൈനി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. രവീന്ദ്ര ജഡേജ 73 പന്തിൽ 55 ഉം നവ്ദീപ് സെയ്നി 49 പന്തിൽ 45 ഉം റണ്‍സെടുത്തു.  ന്യൂസിലാൻഡിനായി ഹമീഷ് ബെന്നറ്റ്, ടിം സൗത്തി, കൈൽ ജാമിസൺ, കോളിൻഡി ഗ്രാൻഡ്ഹോം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെയിംസ് നീഷം ഒരു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി.

ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അർധസെഞ്ചുറി നേടി. 57 പന്തിൽ 52 റൺസെടുത്ത അയ്യരെ ഹാമിഷ് ബെന്നറ്റാണു പുറത്താക്കിയത്. പൃഥ്വി ഷാ (19 പന്തിൽ 24), മായങ്ക് അഗർവാൾ (5 പന്തിൽ 3), ക്യാപ്റ്റൻ വിരാട് കോലി (25 പന്തിൽ 15), കെ.എൽ. രാഹുൽ (8 പന്തിൽ 4), കേദാർ ജാദവ് (27 പന്തിൽ 9), ഷാർദൂൽ ഠാക്കൂർ (15 പന്തിൽ 18),  യുസ്വേന്ദ്ര ചാഹൽ (12 പന്തിൽ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.

മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. ഹാമിഷ് ബെന്നറ്റാണ് അഗർവാളിനെ പുറത്താക്കിയത്. ആദ്യ മത്സരം കളിക്കുന്ന കൈൽ ജാമിസണിന്റെ പന്തിൽ ഷാ ബൗൾഡായി. വിരാട് കോലിയെ ടിം സൗത്തി മടക്കി. കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ പന്തിൽ കെ എൽ രാഹുൽ ബൗൾഡാകുകയായിരുന്നു. ഇന്ത്യ 96 റൺസിൽ നിൽക്കെ കേദാർ ജാദവിനെ ടിം സൗത്തി നിക്കോൾസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മധ്യനിരയിൽ ശ്രേയസ് അയ്യർ നടത്തിയ ചെറുത്തുനിൽപ്പും രവീന്ദ്ര ജഡേജയുടെയും നവ്ദീപ് സെയ്നിയുടെ പോരാട്ടവുമാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.  മികച്ച തുടക്കം ലഭിച്ചശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസിലാൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 273 റണ്‍സ്. ബാറ്റിങ്ങിലെ മുൻനിരക്കാർ മികച്ച പ്രകടനം നടത്തിയ ശേഷമാണ് കിവീസിന്റെ മധ്യനിരയും വാലറ്റവും ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ കീഴടങ്ങിയത്. ഓപ്പണർ മാർട്ടിൻ ഗപ്ടിലും (79 പന്തിൽ 79) റോസ് ടെയ്‍ലറും (74 പന്തിൽ 73- പുറത്താകാതെ) അര്‍ധ സെഞ്ചുറി നേടി. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന കൈൽ ജാമിസണെ കൂട്ടുപിടിച്ച് റോസ് ടെയ്‍ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് അവസാന ഓവറുകളിൽ കിവികൾക്കു തുണയായത്. ജാമിസൺ 24 പന്തിൽ 25 റൺസെടുത്തു പുറത്താകാതെനിന്നു. ഹെന്‍‌റി നിക്കോൾസ് (59 പന്തിൽ 41), ടോം ബ്ലണ്ടൽ (25 പന്തിൽ 22), ക്യാപ്റ്റൻ ടോം ലാതം (7), ജെയിംസ് നീഷം (3), കോളിൻ ഡി ഗ്രാൻഡ്ഹോം (5), മാർക് ചാപ്മാൻ (1), ടിം സൗത്തി (3) എന്നിവരാണു പുറത്തായ മറ്റു താരങ്ങൾ. ന്യൂസിലാൻഡിന്റെ അഞ്ചു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി.

ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചെഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ ഠാക്കൂർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 

Newsdesk

Share
Published by
Newsdesk

Recent Posts

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

8 mins ago

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…

1 hour ago

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

19 hours ago

ഓപ്പറേഷൻ ‘സ്കൈ’; അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ട്

തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ…

19 hours ago

സോയൂസ് MS 29 വിക്ഷേപണം വിജയകരം; ബഹിരാകാശത്തേയ്‌ക്ക് ആ​ദ്യ മലയാളി..

യുഎസ്: സോയൂസ് MS 29 വിക്ഷേപണം വിജയകരം. ബഹിരാകാശത്തെത്തുന്ന ആ​ദ്യ മലയാളിയാവാൻ അനിൽ മേനോൻ. മൂന്നുപേരടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ…

20 hours ago

അയർലണ്ടിൽ ഉഷ്ണതരംഗം തുടരുന്നു; കൂടുതൽ കൗണ്ടികളിൽ യെല്ലോ അലർട്ട്; ഹോസ്‌പൈപ്പ് ഉപയോഗത്തിനും നിരോധനം

അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ…

1 day ago