ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ബാര്‍സലോണ എഫ്.സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂയും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായി എന്നാണ് സൂചന.
കഴിഞ്ഞ വർഷം കാഡെന സെർ കണ്ടെത്തിയ ‘ബാര്‍സാഗേറ്റ്’ ബന്ധത്തിൽ നിന്നാണ് അന്വേഷണം. സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ക്ലബ് മാർക്കറ്റിംഗ് കൺസൾട്ടൻസി ഐ 3 വെഞ്ച്വറുമായി കരാറിലേർപ്പെട്ടിരുന്നു.
ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ബര്‍ത്തോമ്യൂ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കളിക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ രഹസ്യമായി പി.ആര്‍ കമ്പനികളെ ചുമതലപ്പെടുത്തിയെന്നതാണ് ബാര്‍സാഗേറ്റ് വിവാദം. ഇതില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നുവെന്ന് സംശയിക്കുന്നുണ്ട്.
ക്ലബ്ബില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോലീസിന്റെ റൈഡ്. അന്വേഷണവുമായി സഹകരിക്കുമെന്ന് ബാര്‍സലോണ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…