പാരിസ്: ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
വേള്‍ഡ് കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെയാണ് ടീമില്‍ നിന്ന് എംബാപെ പിന്മാറിയത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച നടന്ന ട്രെയിനിങ്ങില്‍ ടീമംഗങ്ങള്‍ക്കൊപ്പം എംബാപെ പങ്കെടുത്തിരുന്നു.
റിസല്‍ട്ട് വന്നതിന് ശേഷം ചികിത്സക്കായി എംബാപെ ടീമില്‍ നിന്ന് മടങ്ങിയെന്ന് ഫ്രഞ്ച് ടീം മാനേജ്‌മെന്റ് പറഞ്ഞു. നാഷണല്‍ ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എംബാപെയുടെ മടക്കം ടീമിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
എംബാപെക്ക് എട്ട് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനാണ് ലീഗ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. ഫ്രാന്‍സ് ടീമില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടങ്ങേണ്ടി വരുന്ന നാലാമത്തെ താരമാണ് എംബാപെ.
നേരത്തേ ബ്രസീല്‍ താരം നെയ്മര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…