ഇന്ത്യയുൾപ്പെടെ കോവിഡ് -19 നുള്ള വാക്സിനുകളും ചികിത്സകളും നേരിട്ട് ഗവേഷണം ചെയ്യുന്ന ഏഴ് പ്രമുഖ കമ്പനികളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ് കണ്ടെത്തി. യുഎസ്, കാനഡ, ഫ്രാൻസ്, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഏഴ് കമ്പനികളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് ടെക്നോളജി ഭീമൻ പറഞ്ഞു.
വാക്സിൻ നിർമ്മാതാക്കളുടെ പേരുകൾ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണം ലക്ഷ്യമിടുന്നതിന് പിന്നിൽ ഭരണകൂട പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പുകളിലൊന്നായ ഫാൻസി ബിയർ എന്നാണ് കമ്പനി തിരിച്ചറിഞ്ഞത്. ഉത്തര കൊറിയയുടെ ലാസർ ഗ്രൂപ്പും മൈക്രോസോഫ്റ്റ് സെറിയം എന്ന് വിളിക്കുന്ന ഗ്രൂപ്പുമാണ് മറ്റ് രണ്ടെണ്ണം.
ടാർഗെറ്റുചെയ്‌ത ഓർഗനൈസേഷനുകളുമായി ബന്ധപ്പെട്ട ആളുകളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ബ്രേക്ക്-ഇൻ ശ്രമങ്ങളിൽ ഭൂരിഭാഗവും. റിക്രൂട്ടർമാർ എന്ന നിലയിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഹാക്കർമാർ ഇ മെയിലുകൾ അയക്കുന്നത്. ഇങ്ങനെയാണ് ഇവർ ഗവേഷകരെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്.
ഹാക്കർമാരെ തടയാൻ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങൾക്ക് കഴിയുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ടോം ബർട്ട് അറിയിച്ചു.
അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ EU കസ്റ്റംസ് നിയമങ്ങൾ പ്രകാരം, ടെമു, ഷെയിൻ, അലിഎക്സ്പ്രസ്സ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നും…
ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയിൽ നൂറുകണക്കിന് ആളുകൾ നൃത്തം ചെയ്യുന്നതിന്റെ വൈറൽ വീഡിയോ ഓൺലൈനിൽ കടുത്ത ആഗോള…
കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ്…
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' എന്ന ചിത്രം ഈ ജൂലൈ 24 ന്…
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു…
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡ് ഉൾപ്പെടെ നിരവധി ആശുപത്രികളിലെ ഐടി സംവിധാനങ്ങൾ ഇന്ന് മണിക്കൂറുകളോളം തകരാറിലായി. തങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തെ ബാധിച്ച…