ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജുൺ ഒന്നിന് ആലത്തൂരിലേക്ക് ലോഡുമായെത്തിയ ഇദ്ദേഹം വയറിളക്കത്തെ തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ അഞ്ചിന് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചെങ്കിലും ഇയാൾ ചികിത്സയ്ക്ക് നിൽക്കാതെ നാട്ടിലേക്ക് മടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ വിശാഖപട്ടണത്തെത്തിയതായാണ് വിവരം. എന്നാൽ അവിടെ ചികിത്സ തേടിയോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിന് പുറമെ ചികിത്സ തേടാതെ ലോറി ഡ്രൈവർ വീണ്ടും ലോഡുമായി കേരളത്തിലേയ്ക്ക് വന്നാൽ രോഗ വ്യാപനത്തിനും കാരണമാവും.
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…