ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജുൺ ഒന്നിന് ആലത്തൂരിലേക്ക് ലോഡുമായെത്തിയ ഇദ്ദേഹം വയറിളക്കത്തെ തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ അഞ്ചിന് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചെങ്കിലും ഇയാൾ ചികിത്സയ്ക്ക് നിൽക്കാതെ നാട്ടിലേക്ക് മടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ വിശാഖപട്ടണത്തെത്തിയതായാണ് വിവരം. എന്നാൽ അവിടെ ചികിത്സ തേടിയോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിന് പുറമെ ചികിത്സ തേടാതെ ലോറി ഡ്രൈവർ വീണ്ടും ലോഡുമായി കേരളത്തിലേയ്ക്ക് വന്നാൽ രോഗ വ്യാപനത്തിനും കാരണമാവും.