ലഖ്‌നൗ: ഏറെ വിവാദങ്ങളും ചര്‍ച്ചകളും നേരിട്ടുകൊണ്ടിരിക്കുന്ന ഹത്രാസ് പീഡന കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. പെണ്‍കുട്ടി കൊലപാതകം ചെയ്യപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് പോലീസ് ഒത്താശ ചെയ്ത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിന്റെ ഭാഗമായി ധൃതിവച്ച് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചു കളഞ്ഞതിലും രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിവരം പുറത്തു വിട്ടത്.
എന്നാല്‍ കേസ് മറ്റാരേയോ രക്ഷിക്കുന്നതിനായി പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം അഭിപ്രായപ്പെടുകയും യു.പി.പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്കോ, രാഷ്ട്രീയ നേതാക്കള്‍ക്കോ പെണ്‍കുട്ടിയുടെ ബന്ധുക്കളെയോ മാതാപിതാക്കളെയോ സന്ദര്‍ശിക്കാനുള്ള അനുമതി യു.പി. പോലീസ് നിഷേധിച്ചിരുന്നു. ഇന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ യു.പി. പോലീസിന് തലവേദനയായി മാറിയതോടെ പോലീസ് അനുമതി നല്‍കുകയായിരുന്നു.
ഇതിനിടെ ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയാതെ രഹസ്യമായി പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചുകളഞ്ഞത്. ഇതും വലീയ സാമൂഹിക എതിര്‍പ്പിന് വഴിതെളിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് അന്വേഷണ പ്രകാരം പെണ്‍കുട്ടി പീഢനത്തിന് ഇരയായില്ലെന്നും ആരുടെയും ശുക്ലാംശം ഇതില്‍ ഇല്ലെന്നും പോലീസ് പറഞ്ഞതോടെ കേസ് കൂടുതല്‍ വഷളാവുകയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്കും വഴിതെളിയിക്കുകയായിരുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…