Top News

കേരളം ‘ചുവന്നു’ : തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഇടതിന് വന്‍വിജയം

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങളും ഏറ്റവുവാങ്ങിയായിരുന്നു ഇടതുപക്ഷം ഇത്തവണത്തെ ഇലക്ഷനെ അഭിമുഖീകരിച്ചത്. എന്നാല്‍ കേരളം മുഴുവന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത് നേതാക്കളെപോലും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ്. തൂത്തുവാരി. നിരന്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും അഴിച്ചുവിട്ട പ്രതിപക്ഷത്തിനും ബി.ജെ.പിക്കുമാണ് ഏറ്റവും കൂടുതല്‍ ആഘാതം ലഭിച്ചത്.

4 കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 2 എണ്ണം മാത്രമെ കോണ്‍ഗ്രസിന ്‌നേടാനായുള്ളൂ. ജില്ലാ പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍.ഡി.എഫ്. സ്വന്തമാക്കിയപ്പോള്‍ വെറും 3 എണ്ണം കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു. മുന്‍സിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ ആസ്വാസമെന്നോണം 45 എണ്ണം കോണ്‍ഗ്രസിന് വിജയിക്കാനായി. എന്നാല്‍ ബ്ലോക്കില്‍ 112 എണ്ണവും എല്‍.ഡി.എഫ്. സ്വന്തമാക്കി. എന്നാല്‍ യു.ഡി.എഫിന് വെറും 40 എണ്ണം കൊണ്ട് ആശ്വാസപ്പെടേണ്ടി വന്നു. എന്നാല്‍ പഞ്ചായത്തുകള്‍ മുഴുവന്‍ 377 എണ്ണം നേടികൊണ്ട് എല്‍.ഡി.എഫ്. തൂത്തുവാരി. എന്നാല്‍ യു.ഡി.എഫിന് വെറും 22 പഞ്ചായത്തുകളാണ് നേടാനായിള്ളൂ. എന്നാല്‍ 28 പഞ്ചായത്തുകള്‍ നേടിക്കൊണ്ട് ബി.ജെ.പി വന്‍ മുന്നേറ്റമാണ് ഇത്തവണ നേടിയത്. കൂടാതെ 4 മുനിസിപ്പാലിറ്റികളും ബി.ജെ.പിക്ക് നേടാനായി.

സ്വപ്‌ന സുരേഷിന്റെയും, ബിനീഷ് കൊടിയേരിയുടെയും വിവാദ കേസുകള്‍ എല്‍.ഡി.എഫിന്റെ ശവക്കുഴി തോണ്ടുമെന്ന് കരുതിയ കോണ്‍ഗ്രസിന് പിഴച്ചു എന്നതാണ് വാസ്തവം. ഗ്രാമപഞ്ചായത്തും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനും എല്ലാം എല്‍.ഡി.എഫ്. തൂത്തുവാരി. സമാശ്വാസ സമ്മാനമെന്നോണം ചിലയിടങ്ങളില്‍ നേരിയ വിജയങ്ങള്‍ ലഭിച്ചുവെങ്കിലും യു.എഡി.എഫ് കോട്ടയില്‍ ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. പ്രസ്താവനകള്‍ ഇറക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നു വേണം പറയാന്‍. മിക്കയിടങ്ങളിലും മുന്‍പത്തേക്കാള്‍ ഏറെ വോട്ടുകള്‍ നേടാനായതും കുറെയിടങ്ങളില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയാവാനും കൂടുതല്‍ ഇടങ്ങളില്‍ വിജയിക്കാനുമായത് ബി.ജെ.പിയുടെ വന്‍ വിജയമായി കണക്കാക്കാം.

എന്നത്തെയും പോലെ പിണറായി വിജയന്‍ കൂടുതല്‍ പ്രസ്താവനകളൊന്നും ഇറക്കിയില്ല. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലെന്ന് തെളിഞ്ഞു’ എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ ആവേശകരമായ വിജയമാണെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഇടതപക്ഷത്തിന്റെ വിജയമല്ല, മറിച്ച് ജനത്തിന്റെ വിജയമാണെന്നുമ നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാ ജനതയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്‍.ഡി.എഫിന്റെ വിജയത്തിന് കളമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മികച്ച സംഭാവനകളാണ് ഇടതു പക്ഷത്തിന് കേരളത്തില്‍ ഇത്തരത്തില്‍ വിജയം സമ്മാനിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാല്‍ രണ്ട് പ്രളയങ്ങള്‍ വന്നപ്പോഴും, കോറൊണ ദുരന്തം വന്നപ്പോഴും അടിപതറാതെ കേരളം ഭരിച്ച ഇടതുപക്ഷത്തിന് മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമെന്ന അവാര്‍ഡ് ലഭിച്ചപ്പോള്‍ കേരള ജനതയുടെ വീക്ഷണം എന്തായിരിക്കുമെന്ന് ആര്‍ക്കും അനുമാനിക്കായില്ല. എന്നാല്‍ ഇന്നത്തെ ഇലക്ഷന്‍ പ്രഖാപനത്തിന്റെ ദിവസം കേരളത്തിന്റെ മനസ് പുറത്തുവന്നു എന്ന് ഇടതു നേതാക്കള്‍ പ്രസ്താവിച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

15 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

19 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

22 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago