തിരുവനന്തപുരം: കേരളത്തിലെ മദ്യത്തിന് ഇനി വില അല്‍പ്പം കൂടിയേക്കും. ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂട്ടാനും വിലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കൂടാതെ ബീവറേജസ് ഔട്ട് ലറ്റുകളില്‍ ഇനിമുതല്‍ വലിയ ബോട്ടിലുകളില്‍ മദ്യം ലഭ്യമാവും എന്നതും പുതിയ മാറ്റമാണ്. രണ്ടേകാല്‍ ലിറ്ററില്‍ മദ്യം ലഭ്യമാവും. കൂടാതെ മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ ധാരാളമായി വന്നു കൊണ്ടിരുന്നു. എന്നാല്‍ ഇനി മദ്യം പ്ലാസ്റ്റികുപ്പികളില്‍ വരുന്നത് നിയന്ത്രിക്കാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
പുതിയ മാറ്റങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ കത്ത് എല്ലാ വിതരണക്കാര്‍ക്കും ഇതിനകം ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതു പ്രകാരം പുതിയ വിതരണത്തിലെ 750 ലിറ്ററിന് മുകളിലുള്ള എല്ലാ മദ്യവും ചില്ലുകുപ്പികളിലാവും വിതരണത്തിനായി എത്തുക. എന്നാല്‍ മദ്യത്തിന് വില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമാവും എന്നതും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ അടിക്കടി ബീവറേജസില്‍ വരുന്നത് ഒഴിക്കാനും ഇത് മൂലം സാധിക്കും.
കൊറോണ കാലത്ത് ബീവറേജസിലെ വില്പന ക്രമാതീതമായി കുറഞ്ഞിരുന്നു. തുടര്‍ന്ന് ബീവറേജസ് വെബ്ക്യൂ ആപ്പ് നിലവില്‍ വരുത്തി. പിന്നീട് അത് നിര്‍ത്തലാക്കി. ബാറുകളിലൂടെയുള്ള വില്പന നല്‍കിയതും ബീവറേജസിലെ കച്ചവടത്തില്‍ കാര്യമായി ബാധിച്ചിരുന്നു. മദ്യത്തിനു വില കൂടിയാലും വില്പനയില്‍ വലുതായി കുറവുകളൊന്നും വരില്ലെന്നു തന്നെയാണ് ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടലുകള്‍.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…