കുവൈറ്റ് സിറ്റി: പത്തുവർഷത്തെ സസ്പെൻഷന് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് കുടുംബ, ബിസിനസ് വിഭാഗങ്ങൾ ഉൾപ്പെടെ വിസ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഞായറാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്.
2011 ൽ കുവൈറ്റ് പാകിസ്ഥാന് വർക്ക് വിസ നിരോധിച്ചിരുന്നു. എന്നാൽ മുൻ സർക്കാരുകൾ ശ്രമിച്ചിട്ടും നിയന്ത്രണങ്ങൾ നീക്കാൻ കഴിഞ്ഞില്ലായിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എണ്ണ സമ്പന്ന രാജ്യത്തേക്കുള്ള സന്ദർശന വേളയിൽ 2017 മാർച്ചിൽ കുവൈറ്റ് നിരോധനം പിൻവലിച്ചതായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം നടപ്പാക്കിയില്ല.
കുവൈറ്റ് വിസ നിരോധിച്ചതിൽ പാകിസ്ഥാൻ കുടുംബങ്ങളും ബിസിനസ്സ് സമൂഹവും വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടതായി ആഭ്യന്തരമന്ത്രി പറഞ്ഞു. കുവൈത്തിന്റെ ആദ്യകാല വികസനത്തിൽ പാകിസ്ഥാൻ തൊഴിലാളികൾക്ക് വളരെ പ്രധാന പങ്കുണ്ടായിരുന്നു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…