തിരുവനന്തപുരം: പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കു പോയ അമ്മയെയും മകനെയും തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സിപിഒ അരുൺ ശശിയെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കർക്കടക വാവ് ബലിതർപ്പണത്തിനായി യാത്ര ചെയ്ത ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനി(19)നെയും അമ്മയെയുമാണ് പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്. പിതൃബലിയിടാനായി അമ്മയുമായി പോകുമ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വീട്ടിലേക്കു പോകാൻ നവീൻ കാർ പിന്നിലേക്ക് എടുക്കുമ്പോൾ പൊലീസുകാരൻ എത്തി 2000 രൂപ പിഴയൊടുക്കിയിട്ട് പോയാൽ മതി എന്നു പറഞ്ഞു. തുടർന്നു നവീനിനെയും അമ്മയെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടു പോയി 2000 രൂപ പിഴയായി വാങ്ങിയ ശേഷം 500 രൂപയുടെ രസീതു നൽകുകയായിരുന്നുവെന്ന് നവീൻ പറയുന്നു.
അതേസമയം, ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 2000 രൂപ പിഴ ഈടാക്കിയെന്നും രസീതിൽ തുക എഴുതിയതിൽ പറ്റിയ പിശകാണെന്നും ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് അറിയിച്ചു.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…