തിരുവനന്തപുരം: പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കു പോയ അമ്മയെയും മകനെയും തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയ ശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സിപിഒ അരുൺ ശശിയെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കർക്കടക വാവ് ബലിതർപ്പണത്തിനായി യാത്ര ചെയ്ത ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിലെ നവീനി(19)നെയും അമ്മയെയുമാണ് പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്. പിതൃബലിയിടാനായി അമ്മയുമായി പോകുമ്പോൾ പൊലീസ് കാർ തടഞ്ഞു നിർത്തി തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വീട്ടിലേക്കു പോകാൻ നവീൻ കാർ പിന്നിലേക്ക് എടുക്കുമ്പോൾ പൊലീസുകാരൻ എത്തി 2000 രൂപ പിഴയൊടുക്കിയിട്ട് പോയാൽ മതി എന്നു പറഞ്ഞു. തുടർന്നു നവീനിനെയും അമ്മയെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടു പോയി 2000 രൂപ പിഴയായി വാങ്ങിയ ശേഷം 500 രൂപയുടെ രസീതു നൽകുകയായിരുന്നുവെന്ന് നവീൻ പറയുന്നു.
അതേസമയം, ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 2000 രൂപ പിഴ ഈടാക്കിയെന്നും രസീതിൽ തുക എഴുതിയതിൽ പറ്റിയ പിശകാണെന്നും ശ്രീകാര്യം എസ്എച്ച്ഒ അഭിലാഷ് ഡേവിഡ് അറിയിച്ചു.
ബ്ലാഞ്ചാർഡ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…