ലണ്ടൻ: ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ വൈറസ് ഭീതി ബ്രിട്ടനിലും. രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്തിയ 14 പേർക്ക് കർശന നിരീക്ഷണത്തിൽ രഹസ്യ സ്വഭാവത്തോടെ ചികിൽസകൾ നൽകി വരികയാണ്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ അഞ്ചുപേർക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ റിസൽട്ടിനായി കാത്തിരിക്കുകയാണ്.
ലോകമെമ്പാടും ഇതുവരെ എണ്ണൂറോളം പേർക്കാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനയിൽ മാത്രം രോഗം മൂലം 26 പേർ മരിച്ചു കഴിഞ്ഞു. അനൗദ്യോഗിക കണക്കുകളനുസരിച്ച് പതിനായിരത്തിലേറെ പേർക്ക് രോഗബാധയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ ചേരുന്ന സർക്കാരിന്റെ കോബ്ര കമ്മിറ്റി വിളിച്ച് കാര്യങ്ങൾ വിലയിരുത്താനാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം. ഇന്നുച്ചയോടെ കോബ്രാ കമ്മിറ്റി ചേരും. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിതരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എന്നാൽ, അടിയന്തര സാഹചര്യം നേരിടാൻ എല്ലാവിധ മുന്നൊരുക്കത്തോടെയുമാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനമെന്നും പ്രധാനമന്ത്രിയുടെ വക്താവ് വിശദീകരിച്ചു.
കഴിഞ്ഞ ജിവസങ്ങളിൽ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്യപ്പെട്ട ചൈനയിലെ വുഹാനിൽനിന്നും എത്തിയവരും അടുത്തിടെ അവിടം സന്ദർശിച്ച് മടങ്ങിയെത്തിയവരുമായ 14 പേരെയാണ് കർശന പരിശോധനകൾക്കും ചികിൽസയ്ക്കും വിധേയമാക്കുന്നത്. ബ്രിട്ടനിൽ പഠിതക്കാനായി ദിവസേന നൂറുകണക്കിന് ചൈനീസ് വിദ്യാർഥികളാണ് എത്തുന്നത്. കൂടാതെ ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസത്തിനുമായി എത്തുകയും ചൈനയിൽ പോയി മടങ്ങിവരുന്നവരും ആയിരങ്ങളാണ്. ഇവർക്കെല്ലാം പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.
നിരവധി ചൈനീസ് വിദ്യാർഥികൾ പഠിക്കുന്ന കാമ്പസുകളെല്ലാം കൊറോണ ഭീതിയിലാണ്. എൻഎച്ച്എസ് ആശുപത്രികളിലെ സ്റ്റാഫും പ്രത്യേകിച്ച് മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിംങ് സ്റ്റാഫും കടുത്ത ഭീതിയിലാണ്. ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾ കാണിക്കുന്നവരെയെല്ലാം ഐസൊലേഷൻ ചികിൽസയ്ക്ക് വിധേയരാക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ചൈനയിൽനിന്നും യുകെയിലേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കർഷന പരിശോധനകൾക്ക് വിധേയരാക്കി രോഗബാധയില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് എയർപോർട്ട് അധികൃതർക്കും ഹോം ഓഫിസിനും നിർദേശം നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ എവിടെയാണ് ചികിൽസയിലുള്ളതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നടപടിയുമായി ബ്രിട്ടൻ. കുട്ടികളുടെ സന്തോഷത്തെയും മാനസികാരോഗ്യത്തെയും സോഷ്യൽ മീഡിയ…
Sree Narayana Public School Student Receives ₹20,000 Cash Award, Memento and Certificate at Orchid Spell…
സ്ലൈഗോ/അയർലൻഡ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു .പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ…
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ…
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ…
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…