UK

യുകെയിൽ ഫെബ്രുവരി മാസത്തിലും നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു

ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബറിൽ ആരംഭിച്ച പണിമുടക്കുകളുടെ തുടർച്ചയായി കൂടുതൽ സമര തീയതികൾ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രഖ്യാപിച്ചു. ജനുവരി 18, 19 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്കുകൾ കൂടാതെ കഴിഞ്ഞ ദിവസം ഫെബ്രുവരി 6, 7 തീയതികളിൽ ഇംഗ്ലണ്ടിലും വെയിൽസിലും നഴ്സുമാരുടെ പണിമുടക്കുകൾ നടത്തുമെന്ന് ആർസിഎൻ പറഞ്ഞു. ശമ്പള വർധനയിൽ പുരോഗതി ഇല്ലെങ്കിൽ യൂണിയന്റെ ഭാഗമായ മുഴുവൻ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഭാരവാഹികൾ നേരത്തെ സൂചന നൽകിയിരുന്നു. പണിമുടക്കുകൾ തടയാൻ സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ അടിയന്തര പരിരക്ഷയുടെ ഭാഗമായി പ്രവർത്തിക്കുമെങ്കിലും മറ്റ് വിഭാഗങ്ങളിൽ പണിമുടക്ക് കാര്യമായി ബാധിക്കും. ഭാരിച്ച ഹൃദയ വേദനയോടെയാണു നഴ്സിങ് ജീവനക്കാർ നാളെയും മറ്റന്നാളും മൂന്നാഴ്ചയ്ക്കുള്ളിലും പണിമുടക്കുന്നതെന്നും പരിഹാരശ്രമങ്ങൾക്കു പകരം ഋഷി സുനക് വീണ്ടും സമര നടപടികൾ തിരഞ്ഞെടുത്തുവെന്നും ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.

ശമ്പളവർധനയെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇനിയുള്ള പണിമുടക്കുകൾ ഒഴിവാക്കാൻ ഹെൽത്ത് സെക്രട്ടി സ്റ്റീവ് ബാർക്ലേ നടത്തുന്ന ശ്രമങ്ങൾക്ക് ചൻസലർ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് ആക്ഷേപം. എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ബാർക്ലേ യൂണിയൻ നേതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അനുവദിക്കുന്ന ഏതൊരു ശമ്പള വർധനയും നിലവിലുള്ള ഫണ്ടിൽ നിന്ന് അനുവദിക്കണമെന്നാണ് ജെറമി ഹണ്ട് പറയുന്നത്. അതായത് ശമ്പള വർധന അനുവദിച്ചാൽ മറ്റു പലയിടങ്ങളിലും എൻഎച്ച്എസിന് ചെലവ് ചുരുക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ഏകദേശം എഴുപതിലധികം എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യുന്ന നഴ്സിങ് സ്റ്റാഫുകളിൽ ബഹുഭൂരിപക്ഷവും പണിമുടക്കിൽ പങ്കുചേരും. ഈ വർഷം നഴ്സുമാർക്ക് കുറഞ്ഞത് 5% ശമ്പള വർധന ലഭിക്കണമെന്നാണ് ആർസിഎൻ പറയുന്നത്. പണപ്പെരുപ്പം അനുദിനം വർധിക്കുന്നതിനിടയിൽ ജീവനക്കാർക്ക് അർഹമായ വേതനം ലഭ്യമാകണമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ താങ്ങാനാകാത്തതാണെന്നും ശമ്പള വർധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണു സർക്കാർ പറയുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യു

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

18 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

18 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

21 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

22 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago