ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്.
പ്രധാനമന്ത്രി സാധ്യത ആർക്കെന്ന സർവേകളിൽ പ്രിയങ്കരിയായി മാറിയ വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ലഭിച്ചതിനെക്കാൾ 16 വോട്ട് കൂടുതൽ പെനി ഇത്തവണ നേടി. വിദേശകാര്യമന്ത്രി ലിസ് ട്രസ് 64 വോട്ടുമായി മൂന്നാമതെത്തി.
6 സ്ഥാനാർഥികളിൽ ഏറ്റവും കുറവ് വോട്ടു നേടിയ (27) ഇന്ത്യൻ വംശജ സുവെല്ല ബവർമാൻമത്സരരംഗത്തുനിന്ന് പുറത്തായി. ഇനി സ്ഥാനാർഥികൾ മാത്രമാണു ശേഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കും പല ഘട്ട വോട്ടെടുപ്പുകൾ നടത്തി മത്സരം 2 സ്ഥാനാർഥികൾ തമ്മിലായി ചുരുക്കും.
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…
ഡബ്ലിൻ: ഇന്റർമീഡിയറ്റ് കപ്പ് സെമിഫൈനലിൽ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് ഫിൻഗ്ലാസ്-1ഉം കിൽക്കെന്നി -1ഉം ഏറ്റുമുട്ടും. 📅 ഓഗസ്റ്റ് 9, ഞായറാഴ്ച…
അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ…
പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി.…
വിവാഹച്ചെലവുകൾ, വീട് നവീകരണം, കാർ വാങ്ങൽ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയ്ക്കായി അയർലണ്ടിൽ വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി.…
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…