ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്.
പ്രധാനമന്ത്രി സാധ്യത ആർക്കെന്ന സർവേകളിൽ പ്രിയങ്കരിയായി മാറിയ വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ലഭിച്ചതിനെക്കാൾ 16 വോട്ട് കൂടുതൽ പെനി ഇത്തവണ നേടി. വിദേശകാര്യമന്ത്രി ലിസ് ട്രസ് 64 വോട്ടുമായി മൂന്നാമതെത്തി.
6 സ്ഥാനാർഥികളിൽ ഏറ്റവും കുറവ് വോട്ടു നേടിയ (27) ഇന്ത്യൻ വംശജ സുവെല്ല ബവർമാൻമത്സരരംഗത്തുനിന്ന് പുറത്തായി. ഇനി സ്ഥാനാർഥികൾ മാത്രമാണു ശേഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കും പല ഘട്ട വോട്ടെടുപ്പുകൾ നടത്തി മത്സരം 2 സ്ഥാനാർഥികൾ തമ്മിലായി ചുരുക്കും.
കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം…
ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ്…
വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ്…
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക…
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിൽ രണ്ട് വയസ്സുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ…
ഡാലസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ…