ലണ്ടൻ: അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോർത്തേൺ അയർലൻഡിലുള്ള മലയാളി നഴ്സ് വിൻസി വിൻസന്റ്. ബെൽഫാസ്റ്റിലെ കോളിൻവേൽ നഴ്സിങ് ഹോമിന് തുടർച്ചയായ രണ്ടാംവർഷവും ‘’ടോപ്-20 കെയർ ഹോം അവാർഡ്’’ നേടിക്കൊടുത്താണ് ഹോം മാനേജരായ വിൻസി അഭിമാനതാരമായി മാറിയിരിക്കുന്നത്.
2015ൽ കോളിൻവേൽ നഴ്സിങ് ഹോം അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോഴാണ് വിൻസി ഇവിടെ മാനേജരായി എത്തുന്നത്. അന്നുമുതൽ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് നഴ്സിങ് ഹോമിനെ വളർത്തിയതും രീതിയിലാക്കിയതും മികവിന്റെ കേന്ദ്രമാക്കി മാറ്റിയതും.
ഡിമൻഷ്യാ ബാധിച്ച രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി ഊർജസ്വലതയോടെയും പുഞ്ചിരിയോടെയും അഹോരാത്രം അധ്വാനിച്ചതിന്റെ ഫലമാണ് ഈ അംഗീകാരവും ബഹുമതിയും. കെയർഹോമിലെ അന്തേവാസികളുടെ ബന്ധുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ടോപ് -20 കെയർ അവാർഡുകൾ നിർണയിക്കുന്നത്. തുടർച്ചയായ രണ്ടാംവർഷവും അവാർഡ് നിലനിർത്താൻ കോളിൻവേൽ നഴ്സിങ് ഹോമിനു കഴിഞ്ഞത് വിൻസിയുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ നടത്തിയ ടീം വർക്കിന്റെ ഫലമാണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നും ബെൽഫാസ്റ്റിലെ ക്ലോന്റര ഗ്രൂപ്പിൽ കെയർ അസിസ്റ്റന്റായാണ് വിൻസി ജോലി ആരംഭിച്ചത്. പിന്നീട് പടിപടിയായി ഉയർന്ന് ഡെപ്യൂട്ടി മാനേജർ പദവി വരെയെത്തി. തുടർന്ന് മൂന്നുവർഷം ബെൽഫാസ്റ്റ് റോയൽ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗം നഴ്സായി സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പലരുടെയും അഭ്യർഥന മാനിച്ച് കോളിൻവേൽ നഴ്സിങ് ഹോം മാനേജരായി മടങ്ങിയെത്തിയത്.
ജോലിക്കൊപ്പം നേർത്തേൺ അയർലൻഡിലെ പല മലയാളി കൂട്ടായമകളിലും സജീവമാണ് വിൻസി. തൊടുപുഴ വേങ്ങയിൽ കുടുംബാംഗമാണ്. ഭർത്താവ് വയനാട് കണ്ടംതുരുത്തിൽ ജോഷി പീറ്റർ. ജോവിന, ജോവിസ്, ഡേവിസ് എന്നിവരാണ് മക്കൾ.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…