Categories: UK

ബ്രിട്ടനിൽ വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 717 പേർ

ലണ്ടൻ: മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും കാര്യമായ ഇളവ് പ്രതിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ സൂചന നൽകുകയാണ് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്. വ്യാഴാഴ്ചയാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ കാലാവധി അവസാനിക്കുന്നത്. ഇത് തുടരണമോ എന്നു തീരുമാനിക്കാൻ കോബ്രാ കമ്മിറ്റി യോഗം ചേരും. വൈറസ് ബാധയുടെ പാരമ്യത്തിൽ തന്നെയാണ് രാജ്യം ഇപ്പോഴും ഉള്ളതെന്നും അതിനാൽതന്നെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഡൊമിനിക് വ്യക്തമാക്കിയത്.

717 പേരാണ് ഇന്നലെ മാത്രം ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 11,329 ആയി. 14,506 പേർക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 4342 കേസുകൾ പോസിറ്റീവായിരുന്നു. ആകെ രോഗികളുടെ എണ്ണം 88,621 ആണ്.

രാജ്യത്തെ എല്ലാ ആളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും സയന്റിഫിക് എവിഡൻസിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ചീഫ് മെഡിക്കൽ ഓപിസർ ഡോ. ക്രിസ് വിറ്റി പറഞ്ഞു. മെഡിക്കൽ മാസ്കുകൾ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവ ആരോഗ്യ പ്രവർത്തകർക്കായി മാറ്റിവയ്ക്കണമെന്നും പൊതുജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത്.

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ. ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ ഔദ്യോഗിക ഫ്ലാറ്റിൽനിന്നും മാറി കൺട്രി എസ്റ്റേറ്റായ ചെക്കേഴ്സിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഏതാനും ദിവസംകൂടി പരിപൂർണവിശ്രമം അദ്ദേഹത്തിന് അനിവാര്യമാണ്. അതുവരെ ഡൊമിനിക് റാബ് തന്നെ ഭരണത്തിന് നേതൃത്വം നൽകും. രാജ്യത്തെ 11,300 നഴ്സിംങ് ഹോമുകളിൽ നിരവധി ആളുകൾ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ദിവസേന അമ്പതിലേറെ ആളുകൾ ഇത്തരത്തിൽ മരിക്കുന്നതായി സർക്കാരും സമ്മതിച്ചിരുന്നു. ഇതുകൂടി ചേർത്തുവായിച്ചാൽ ബ്രിട്ടനിലെ നിലവിലുള്ള മരണസംഖ്യ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലും വളരെ ഏറെയാകും.

രാജ്യത്തെ 92 നഴ്സിംങ് ഹോമുകളിൽ ഇന്നലെ മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സമ്മതിച്ചു. നിരവധി നഴ്സിംങ് ഹോമുകളിൽ ആളുകൾ കൂട്ടത്തോടെ മരിക്കുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇവയൊന്നും കോവിഡ് മരണങ്ങളുടെ കണക്കിൽ പെടുന്നുപോലുമില്ല. ഡറമിലെ ഒരു നഴ്സിംങ് ഹോമിൽ മാത്രം പതിമൂന്നുപേരാണ് രണ്ടു ദിവസത്തിനുള്ളിൽ കോവിഡ് രോഗലക്ഷണങ്ങളെത്തുടർന്ന് മരിച്ചത്. ഇത്തരത്തിൽ കെന്റ്, ഗ്ലാസ്ഗോ, ക്രോയിഡൺ, ഈസ്റ്റ് ലണ്ടൻ, ലുട്ടൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ വൃദ്ധജനനങ്ങൾ മരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Newsdesk

Recent Posts

Red Luas ലൈൻ നാളെ പൂർണ്ണമായും തുറക്കും

മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…

8 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി യുവതി

ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…

10 hours ago

വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്

2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ മൂന്നാം പാദത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്…

11 hours ago

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…

1 day ago

അയർലണ്ട് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നു; പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് നിയന്ത്രണം

അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്‌…

1 day ago

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

1 day ago