ഐസിഐസി ബാങ്കിൽ വൻ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ HDFC limited ൽ ഓഹരി വിഹിതമുയർത്തിയതിന് പിന്നാലെയാണിത്.
മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞയാഴ്ചയാണ് ബാങ്ക് രംഗത്തു വന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇതൊരു അവസരമായെടുത്താണ് ചൈനീസ് ബാങ്ക് ഓഹരി വാങ്ങിയത്.
ഇവർക്ക് പുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉൾപ്പെടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. മോര്‍ഗന്‍ ഇന്‍വെസ്റ്റ്മന്റ്, സിംഗപൂര്‍ സര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ചൈന HDFC യുടെ ഒരു ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്.
ഇതോടെ കേന്ദ്ര സർക്കാർ വിദേശ നിക്ഷേപങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. പലകമ്പനികളിൽ നിന്നും ഒരു ശതമാനത്തിന് താഴെ ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്സിന്റെ .32% ഓഹരികൾ ചൈനയുടെ കയ്യിലാണ്. അതുപോലെ പ്രമുഖ ഫാർമ കമ്പനിയായ പിരാമൽ എന്റർപ്രൈസസിന്റെ .43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…