കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപിന് രണ്ടാമൂഴം ലഭിക്കില്ല, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റാവും.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലന്‍ ലിച്ച്മാനാണ്, നിലവിലെ സാഹചര്യങ്ങള്‍ അപഗ്രഥിച്ച് തന്റെ പ്രവചനം നടത്തിയത്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വിജയം പ്രവചിച്ചാണ് പ്രൊഫസര്‍ ഈ രംഗത്ത് എത്തിയത്. 2016 ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ലിച്ച്മാന്‍ ശരിയായി പ്രവചിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രവചനം പലരും തള്ളിക്കളഞ്ഞെങ്കിലും ഫലം വന്നപ്പോള്‍ ട്രംപ് വിജയിക്കുകയും പ്രൊഫസറുടെ പ്രവചനം ശരിയാണെന്ന് തെളിയുകയും ചെയ്തു. ‘ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നോസ്ത്രദാമസ്’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ലിച്ചമാനെ വിശേഷിപ്പിക്കുന്നത്.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച 13 കാര്യങ്ങള്‍ പരിശോധിച്ചാണ് അദ്ദേഹം വിജയം പ്രവചിക്കുന്നത്. സമ്പദ് വ്യവസ്ഥ, ഉദ്യോഗസ്ഥ ഭരണം, സമൂഹത്തിലെ പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെ ആകര്‍ഷണീയത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രവചനം നടത്തുക. ഒരാളെ സംബന്ധിച്ച് ഈ 13 കാര്യങ്ങള്‍ വെച്ച് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കും. ആറോ അതില്‍ കൂടുതലോ തെറ്റ് എന്ന ഉത്തരം ലഭിച്ചാല്‍ ആ സ്ഥാനാര്‍ത്ഥി പരാജയപ്പെടും എന്നാണ് കണക്ക്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…