വിയന്ന: മധ്യ വിയന്നയിലെ തിരക്കേറിയ ഭാഗത്ത് ഒന്നിലധികം തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ ദിവസം ആറിടങ്ങളിലായാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. രാജ്യവ്യാപകമായി കർഫ്യൂ പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തലസ്ഥാനത്ത് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒരു വലിയ പോലീസ് പ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്, അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും വിയന്ന പൊലീസ് ട്വീറ്റ് ചെയ്തു. നഗര കേന്ദ്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും പൊതുഗതാഗതം ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സ്‌കൂളുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിയന്ന മേയർ ലുഡ്വിഗ് പറയുന്നതനുസരിച്ച് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…